മാലെ: മാലദ്വീപ് തീരത്ത് അടുപ്പിച്ച ചൈനീസ് ചാരക്കപ്പൽ രാജ്യാതിർത്തി വിട്ടതായി റിപ്പോർട്ട്. സമുദ്ര ഗവേഷണത്തിന്റെ മറവിൽ ചാരപ്പണിക്കായി ഉപയോഗിക്കുന്ന ' ഷിയാംഗ് യാംഗ് ഹോംഗ് 03" എന്ന കപ്പൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മാലദ്വീപിന്റെ തലസ്ഥാനമായ മാലെ തീരത്ത് എത്തിയത്. അതേസമയം, കപ്പലിന്റെ അടുത്ത ലക്ഷ്യം എവിടേക്കാണെന്ന് വ്യക്തമല്ല. കപ്പലിലെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫാക്കിയേക്കും. ജനുവരിയിൽ തെക്കുകിഴക്കൻ ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇൻഡോനേഷ്യൻ തീരത്ത് ജാവ കടലിലൂടെ സഞ്ചരിച്ചപ്പോഴും ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫാക്കിയിരുന്നു.
അതേസമയം, കപ്പൽ മാലെയിലെത്തിയ ദിവസം തന്നെ ഇന്ത്യ - മാലദ്വീപ് - ശ്രീലങ്ക ത്രിരാഷ്ട്ര ' ദോസ്തി - 16 '' നാവികാഭ്യാസങ്ങൾ ആരംഭിച്ചിരുന്നു. മാലെയ്ക്ക് സമീപമുള്ള കടലിൽ നടന്ന സൈനികാഭ്യാസം 25ന് അവസാനിച്ചിരുന്നു. രഹസ്യ സിഗ്നലുകൾ ചോർത്താൻ ശേഷിയുള്ള കപ്പലിന്റെ എല്ലാ നീക്കങ്ങളും ഇന്ത്യൻ നാവിക സേന സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |