കൊച്ചി: വൈപ്പിന്‍ പ്രദേശത്ത് വളര്‍ത്തുനായ്ക്കള്‍ ചാവുന്നത് പതിവായതോടെ ആശങ്കയിലാണ് നാട്ടുകാര്‍. നായകളുടെ കാര്യത്തില്‍ മാത്രമല്ല മനുഷ്യ ജീവനും ഭീഷണി വളരെ വലുതാണ്. കാരണം പ്രദേശത്ത് ആശങ്ക പടര്‍ത്തുകയാണ് വര്‍ദ്ധിച്ചുവരുന്ന ഇഴജന്തു ശല്യം.
ദ്വീപില്‍ വീണ്ടും വിഷപ്പാമ്പുകളുടെ ശല്യം വര്‍ദ്ധിക്കുകയാണ്. അണലി അടക്കമുള്ളവയുടെ കടിയേറ്റ് വളര്‍ത്തു നായ്ക്കള്‍ ചാവുന്നത് പലയിടത്തും പതിവായിരിക്കുകയാണ്. പാമ്പുകളെ പലയിടത്തും കാണുന്നതായി നാട്ടുകാര്‍ പറയുന്നു. ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങള്‍ പാമ്പുകളുടെ താവളങ്ങളായി മാറുന്നുവെന്നാണ് പരാതി.
വൈപ്പിനിലെ ഒട്ടുമിക്ക വാര്‍ഡുകളിലും ഇത്തരം സ്ഥലങ്ങള്‍ ഉണ്ട്. ഉടമസ്ഥര്‍ വര്‍ഷങ്ങളായി തിരിഞ്ഞു നോക്കാത്തവയാണ് ഇവയില്‍ പലതും. പുരയിടത്തില്‍ ആള്‍താമസമില്ലാത്തതിനാല്‍ നേരില്‍ കണ്ട് പരാതി പറഞ്ഞ് പരിഹാരം കാണാന്‍ കഴിയുന്നില്ല. പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയുമുണ്ട് നാട്ടുകാര്‍ക്ക്.
എടവനക്കാട് അണിയില്‍ കിഴക്കു ഭാഗത്ത് കഴിഞ്ഞദിവസം ഇത്തരത്തില്‍ അണലിയുടെ കടിയേറ്റ് വളര്‍ത്തുനായ ചത്തിരുന്നു. ഒട്ടേറെ വീടുകളുള്ള പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ നിന്നാണ് പാമ്പുകള്‍ എത്തുന്നതെന്ന് പരിസരവാസികള്‍ പറയുന്നു.
പലതവണ പാമ്പുകളെ കണ്ടതിനെ തുടര്‍ന്ന് ഉടമസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതി ഭയാനകമാണെന്നും നാട്ടുകാര്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |