കൊച്ചി: ഇന്ത്യയിലെ വാണിജ്യ മേഖലയിലേക്കുള്ള വായ്പകളിൽ 11 ശതമാനം വാർഷിക വർദ്ധന രേഖപ്പെടുത്തി. ഇക്കാലയളവിൽ 28.2 ലക്ഷം കോടി രൂപയുടെ വായ്പകളാണ് നൽകിയിട്ടുള്ളതെന്ന് ട്രാൻസ് യൂണിയൻ സിബിലിന്റെ സിഡ്ബി എംഎസ്എംഇ പൾസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള വളർച്ചയാണ് വാണിജ്യ വായ്പകൾക്കായുള്ള ആവശ്യത്തിലും വർദ്ധനയുണ്ടാക്കിയത്. 29 ശതമാനം വാർഷിക വളർച്ച ഈ മേഖലയിലുണ്ടായി.
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി പദ്ധതി അവസാനിച്ചുവെങ്കിലും ചെറുകിട മേഖലകളിലെ വായ്പകൾ വർധിച്ചതായി സിഡ്ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശിവസുബ്രഹ്മണ്യൻ രാമൻ പറഞ്ഞു. സാങ്കേതികവിദ്യാരംഗത്തെ വളർച്ച ഈ രംഗത്തു സഹായകമായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലെ ചെറുകിട, ഇടത്തരം വായ്പകളും പ്രകടനം മെച്ചപ്പെടുത്തിയതായി ട്രാൻസ് യൂണിയൻ സിബിൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാറും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |