ന്യൂഡൽഹി: ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകിയത് റദ്ദാക്കിയ വിധി അനുചിതമെന്ന് കാട്ടി ബിൽക്കിസ് ബാനു കേസ് പ്രതികളിലൊരാളായ രാധേശ്യാം ഭഗവൻദാസ് ഷാ സുപ്രീംകോടതിയെ സമീപിച്ചു. മുൻ ജസ്റ്റിസ് അജയ് റസ്‌തോഗിയും ജസ്റ്റിസ് വിക്രം നാഥും പുറപ്പെടുവിച്ച വിധി അസാധുവാക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ഉജ്ജൽ ഭുയാനും അടങ്ങിയ രണ്ടംഗ ബെഞ്ചിന് സാധിക്കില്ലെന്നും വിശാല ബെഞ്ചിന് വിടണമായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.പ്രതികൾക്ക് ഇളവ് നൽകേണ്ടത് ഗുജറാത്താണെന്ന ജസ്റ്റിസ് റസ്‌തോഗിയുടെ 2022ലെ വിധി പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്ന് ജസ്റ്റിസ് നാഗരത്‌നയുടെ ബെഞ്ച് കണ്ടെത്തിയിരുന്നു.തുടർന്നാണ് പ്രതികളെ നേരത്തെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയത്. വിഷയം വിശാല ബെഞ്ചിന് വിടാതിരുന്നത് അശോക് ഹുറ കേസിലെ ഭരണഘടനാ ബെഞ്ച് വിധിയുടെ ലംഘനമാണെന്നും ഹർജിയിലുണ്ട്. രണ്ടംഗ ബെഞ്ച് വിധികളിൽ ഏതാണ് നിലനിൽക്കുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നത് വരെ ജാമ്യം അനുവദിക്കണമെന്നും രാധേശ്യാം അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |