അയൽ രാജ്യങ്ങളായ ചൈനയ്ക്കും പാകിസ്ഥാന്റെയും നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയിലേക്ക് നാല് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്ടറുകൾ എത്തുന്നു. ഫോറിൻ സെയിൽസ് പദ്ധതിയുടെ ഭാഗനായാണ് മൾട്ടി റോൾ ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുന്നത്. രാജ്യത്തെ ആദ്യ എം.എച്ച് 60 ആർ സ്‌ക്വാഡ്രൻ കമ്മിഷനിംഗിന് മുന്നോടിയായുള്ള അവസാനഘട്ട പരീക്ഷണങ്ങൾ കൊച്ചിയിലെ എ.എൻ.എസ് ഗരുഡയിൽ പുരോഗമിക്കുകയാണ്. മാർച്ച് ആറിന് ഹെലികോപ്ടർ കമ്മിഷൻ ചെയ്യും.
അന്തർവാഹിനി വിരുദ്ധ യുദ്ധം, ഉപരിതല വിരുദ്ധ യുദ്ധം, സെർച്ച് ആൻഡ് റെസ്‌ക്യൂ, മെഡിക്കൽ ഇവാക്കുവേഷൻ, വെർട്ടിക്കൽ റീപ്ലനിഷ്‌മെന്റ് എന്നിവയ്ക്കായാണ് ഹെലികോപ്ടർ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്ടറുകളിൽ ആറെണ്ണമാണ് ആദ്യഘട്ടത്തിൽ ദക്ഷിണ നാവികസേനയുടെ ഭാഗമായത്
2020 ഫെബ്രുവരിയിലാണ് അമേരിക്കയുമായി എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. രാജ്യത്തിൻ്റെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന ശത്രു രാജ്യത്തിൻ്റെ അന്തർവാഹിനികളെ മിനിറ്റുകൾക്കകം നശിപ്പിക്കാൻ ഇതിന് കഴിയും. അതേ സമയം ശത്രു താവളത്തിൽ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറലും ഏൽക്കാതെ മടങ്ങിയെത്താനും ഈ ഹെലികോപ്റ്ററിന് കഴിയും.ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സീഹോക്കിൻ്റെ വിന്യാസം നാവികസേനയുടെ സമുദ്ര സാന്നിദ്ധ്യം ശക്തിപ്പെടുത്തുകയും ഭീഷണികൾ ഒഴിവാക്കുകയും മേഖലയിൽ സുരക്ഷിതവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |