കോഴിക്കോട്: പത്മജ വേണുഗോപാലിന് വഴിവിട്ട് എല്ലാ പദവികളും അവസരങ്ങളും നൽകിയത് ലീഡറുടെ മകളെന്ന ഒറ്റക്കാരണംകൊണ്ടാണെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന എത്രയോ കഴിവുറ്റ മഹിളകൾ കോൺഗ്രസിലുണ്ട്. അക്കാര്യമെങ്കിലും അവർ ഓർക്കണമായിരുന്നു.
ബി.ജെ.പിയിലേക്ക് ചേക്കേറാനുള്ള തീരുമാനം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത അക്ഷന്തവ്യമായ അപരാധമാണ് അവർ ചെയ്തത്.
നിർണായകമായ ലോക് സഭാ തിരഞ്ഞെടുപ്പിൽ മതേതര ശക്തികളുടെ ഐക്യം പൂർവ്വാധികം ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടത്തിലാണ് മതേതര വാദിയായ ലീഡറുടെ മകൾ സംഘ്പരിവാറിൽ ചേർന്നത്. ലീഡറുടെ ഓർമ്മയോട് കാട്ടിയ അനാദരവാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |