തിരുവനന്തപുരം: വളരെ കുറഞ്ഞ ചിലവിൽ ഡ്രൈവിംഗ് പഠിക്കാം ഇനി കെഎസ്‌ആർടിസി വഴി. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്‌ആർടിസി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്‌ടർക്ക് ഗതാഗതമന്ത്രി കെ. ബി ഗണേശ് കുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ നടത്തുക എന്നതാണ് ലക്ഷ്യം. കെഎസ്‌ആർടിസിയിലെ വിദഗ്ദ്ധ ഇൻസ്‌ട്രക്‌ടർമാരെ നിയോഗിച്ച് വിദഗ്ദ്ധ പരിശോധനം ഉറപ്പാക്കും,
ദേശീയ അന്തർദേശിയ നിലവാരത്തിലുള് ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് യോഗ്യത സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യം. സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചിലവിൽ പരിശീലനം പൂർത്തിയാക്കാൻ പദ്ധതി വന്നാൽ കഴിയും. ഈ ഡ്രൈവിംഗ് സ്‌കൂളുകളിൽ കെഎസ്‌ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട്.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്ത് ലൈസൻസ് ടെസ്റ്റിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും മറ്റൊരുതരത്തിൽ നടപ്പാക്കി.
ഡ്രൈവിംഗ് ടെസ്റ്റിന് തീയതി അനുവദിക്കുന്നത് സാരഥി സോഫ്റ്റ്‌വേറിലൂടെയാണ്. ആർ.ടി.ഒ, ജോ.ആർ.ടി.ഒമാർ ഉൾപ്പെടെയുള്ള ഓഫീസ് മേധാവിമാരാണ് ഓരോ ദിവസവും ടെസ്റ്റിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം നിശ്ചയിക്കുന്നത്. ഒരു ഇൻസ്‌പെക്ടർ 60 പേരെയാണ് പരിശോധിച്ചിരുന്നത്. ഇതിന് പകരം ഓഫീസിൽ പരമാവധി 50 പേർക്ക് മാത്രം അവസരം നൽകുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |