ആലപ്പുഴ: ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചേർത്തല വയലാർ മുക്കിടിക്കിൽ വീട്ടിൽ ജയനെ (43) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചേർത്തല മായിത്തറ ഒളിവക്കാത്തുവെളി സുമേഷിനെയാണ് (48) ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ശിക്ഷിച്ചത്.
2019 ജനുവരി നാലിന് പുലർച്ചെ ഒന്നരയ്ക്ക് പുതിയകാവ് ക്ഷേത്രത്തിന് കിഴക്ക് വശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സുമേഷ് ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ,ഭാര്യ ജയനെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. ജയൻ സ്‌കൂട്ടറിൽ വീടിന് മുന്നിലെത്തിയപ്പോൾ കമ്പി വടിക്കടിക്കുകയായിരുന്നു. സംശയത്തെ തുടർന്നാണ് കൊലപാതകം.
സംഭവത്തിന് മുമ്പ് സുമേഷ് ഭാര്യയെ അടിച്ചതിന് ജയൻ സുമേഷിനെ മർദ്ദിച്ചിരുന്നു. പിഴത്തുക ജയന്റെ ആശ്രിതർക്ക് നൽകണം. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ വി.വേണു, അഡ്വ ഹരികൃഷ്ണൻ.ടി.പ്രസാദ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |