തൃശൂർ: തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ മതതീവ്രവാദ സംഘടനകളുടെ സ്‌പോൺസേർഡ് സ്ഥാനാർത്ഥിയാണെന്ന് എൻ.ഡി.എ വൈസ് ചെയർമാൻ പി.കെ. കൃഷ്ണദാസ് ആരോപിച്ചു. തൃശൂരിലെയും വടകരയിലെയും യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിന് പിന്നിൽ യു.ഡി.എഫും തീവ്രവാദ സംഘടനകളും തമ്മിലുണ്ടാക്കിയ തിരക്കഥയാണ്. നേമത്ത് ബി.ജെ.പിയെ തോൽപ്പിക്കുക എന്നത് എൽ.ഡി.എഫിനും യു.ഡി.എഫിനും അപ്പുറത്ത് തീവ്രവാദ സംഘടനകളുടെ ആഗ്രഹമായിരുന്നു. അതിനായി അവരാണ് മുരളീധരനെ നേമത്ത് സ്ഥാനാർത്ഥിയാക്കിയത്. ജയിക്കാനല്ല, ബി.ജെ.പിയെ തോൽപ്പിക്കാനാണ് മുരളീധരൻ തൃശൂരിൽ വന്നത്. ചക്ക വീഴുമ്പോൾ എപ്പോഴും മുയൽ ചാകണമെന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |