.തിരുവനന്തപുരം: കോഴ ആരോപണത്തെ തുടർന്ന് മാർഗം കളിയുടെ വിധികർത്താവ് പി.എൻ.ഷാജി ആത്മഹത്യചെയ്ത സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്.അനിൽകുമാർ പൊലീസ് മേധാവിക്ക് കത്ത് നൽകി. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. മാർഗം കളിയുമായി ബന്ധപ്പെട്ട കോഴ വിവാദവും അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം. കോഴ വിവാദത്തിൽ ഷാജി, നൃത്ത പരിശീലകരും ഇടനിലക്കാരുമായ ജോമെറ്റ്, സൂരജ് എന്നിവരെ കന്റോൺമെന്റ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കലോത്സവത്തിന്റെ തുടക്കം മുതലേ സംഘർഷാവസ്ഥയും വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. പല തവണ കലോത്സവം നിറുത്തി വച്ചു. സമാപന ദിവസത്തെ സംഘർഷത്തെ തുടർന്ന് വി.സിയുടെ നിർദ്ദേശ പ്രകാരം കലോത്സവം നിറുത്തിവയ്ക്കാൻ രജിസ്ട്രാർ ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |