തൃശൂർ: നരേന്ദ്ര മോദിയുടെ കേരളത്തിലെ ഏജന്റാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു. അതിനാൽ ബി.ജെ.പിക്ക് ജനം നൽകുന്ന ശിക്ഷയുടെ പകുതി പിണറായിക്കും ലഭിക്കും. കേരളത്തിലെ 20 സീറ്റിലും യു.ഡി.എഫ് ജയിക്കുമെന്നതുകൊണ്ടാണ് സമനില തെറ്റിയപോലെ മുഖ്യമന്ത്രി പിച്ചും പേയും പറയുന്നത്. പൗരത്വഭേദഗതി ബിൽ നിയമസഭയിൽ വന്നപ്പോൾ കേരളത്തിലെ കോൺഗ്രസ് എം.പിമാർ സോണിയ ഗാന്ധിയുടെ വീട്ടിൽ ലഞ്ച് കഴിക്കുകയായിരുന്നുവെന്ന പിണറായിയുടെ പരാമർശം കല്ലുവച്ച നുണയാണ്. തരംതാണ മുഖ്യമന്ത്രിയായി പിണറായി അധഃപതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |