തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് വാഴ്സിറ്റി അദ്ധ്യാപകർ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ നൽകിയ പത്രിക റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ തള്ളിയത് ശരിവച്ച് ഗവർണർ. ഡോ. പി, രവീന്ദ്രൻ, ഡോ. റ്റി.എം.വാസുദേവൻ എന്നിവരുടെ പത്രികയാണ് തള്ളിയത്. ഡോ. വാസുദേവനെ വകുപ്പു മേധാവി എന്ന നിലയിലും ഡോ. രവീന്ദ്രനെ ഗവേഷണ സ്ഥാപന പ്രതിനിധി എന്ന നിലയിലുമാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. യൂണിവേഴ്സിറ്റി അദ്ദ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രികകൾ രജിസ്ട്രാർ തള്ളിയത്.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ നടത്തിയ ഹിയറിംഗിലും വാഴ്സിറ്റി ഇക്കാര്യമുന്നയിച്ചു. സ്റ്രേയിലുള്ള സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടത്താമെന്നും അതിനു ശേഷം ആക്ഷേപമുള്ളവർക്ക് പരാതി നൽകാമെന്നും ഗവർണർ നിർദ്ദേശിച്ചു. പരാതികളിൽ വി.സിക്ക് തീരുമാനമെടുക്കാം. അല്ലെങ്കിൽ ചാൻസലറുടെ തീരുമാനത്തിന് വിടാം. റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം ശരിവച്ച ഗവർണർ, തന്റെ നോമിനികളുടെ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നാമനിർദ്ദേശം അസാധുവാണെന്ന നിലപാടാണ് കൈക്കൊണ്ടത്. ഇന്നലെ രാജ്ഭവനിൽ മൂന്ന് മണിക്കൂർ നീണ്ട ഹിയറിംഗിൽ പരാതിക്കാരനായ മുഹമ്മദ് ഹനീഫ്, അദ്ധ്യാപകരായ ഡോ. പി, രവീന്ദ്രൻ, ഡോ. ടി.എം.വാസുദേവൻ, വാഴ്സിറ്റി അഭിഭാഷകൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |