കൊച്ചി: എൽ.ഡി.എഫുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സ്വീകരിച്ചില്ലെങ്കിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും എൻ.സി.പി (അജിത് പവാർ വിഭാഗം) സംസ്ഥാന പ്രസിഡന്റ് എൻ.എ.മുഹമ്മദ്കുട്ടി അറിയിച്ചു. ആറ്റിങ്ങൽ, പാലക്കാട് മണ്ഡലങ്ങളിലാണ് മത്സരത്തിനൊരുങ്ങുന്നത്. ഇവിടങ്ങളിൽ ജയപരാജയങ്ങളെ സ്വാധീനിക്കാൻ പാർട്ടിക്ക് കഴിയുമെന്നും മുഹമ്മദ്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൻ.സി.പി അജിത് പവാർ വിഭാഗത്തിനാണ് സുപ്രീംകോടതി അംഗീകാരം നൽകിയത്. ദേശീയതലത്തിൽ എൻ.ഡി.എ ചേരിയിലാണെങ്കിലും കേരളത്തിൽ അങ്ങനെയല്ല. പാർട്ടി മന്ത്രി എ.കെ.ശശീന്ദ്രൻ ശരത് പവാറിനൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയനേതൃത്വം വിപ്പുനൽകുന്നപക്ഷം തോമസ് കെ.തോമസ് എം.എൽ.എയും നിലപാട് വ്യക്തമാക്കേണ്ടിവരുമെന്ന് മുഹമ്മദ്കുട്ടി പറഞ്ഞു.
റോയി വാരിക്കാട്ടിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം എൻ.സി.പി ലെറ്റർഹെഡ് വ്യാജമായി നിർമ്മിച്ചെന്നും ഇവർക്കെതിരെ പാർട്ടി നേതൃത്വത്തിനും പൊലീസിനും പരാതിനൽകിയെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |