പീരുമേട്: കുടിവെള്ളം ശേഖരിക്കുന്നതുമായിച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഏഴു മാസ ഗർഭിണിക്കും ഭർത്താവിനും വെട്ടേറ്റു. വണ്ടിപ്പെരിയാർ അരണക്കൽ ഹില്ലാഷ് ഡിവിഷനിലാണ് സംഭവമുണ്ടായത്.
ഇന്നലെ രാവിലെ 9 മണിയോടെ കുടിവെള്ള പൈപ്പിൽ നിന്നും വെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിൽ കരാശിച്ചത് .ഹില്ലാഷ് ഡിവിഷനിൽ താമസിക്കുന്ന കവിത (25) എസ്റ്റേറ്റിലെ കുടിവെള്ളപൈപ്പിൽ നിന്നും വെള്ളം എടുക്കാൻ എത്തിയപ്പോൾ തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ഗുരുച്ചാർലി( 24 )കവിതയെ അസഭ്യം പറഞ്ഞു. ഇക്കാര്യമറിഞ്ഞ് അവിടെയെത്തിയ കവിതയുടെ ഭർത്താവ് ചിന്നപ്പ (30 )നുമായി കയ്യാങ്കളിയായി. തുടർന്ന് ഗുരു ചാർളി വീട്ടിൽ നിന്നും കത്തി എടുത്ത് ദമ്പതികളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചിക്ത്‌സക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവിതയുടെ പുറത്തും,ചിന്നപ്പന്റെ നെഞ്ചിനും കൈക്കുമാണ് വെട്ടേറ്റിരിക്കുന്നത്. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി ഗുരുച്ചാർലിയെ കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |