മൂന്നാർ: പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്താണെന്ന് സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ഇക്കാര്യത്തിൽ സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തിയതായും രാജേന്ദ്രൻ പറഞ്ഞു. പാർട്ടി നേതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സി.പി.എം അംഗത്വം പുതുക്കിയിട്ടില്ല. ബന്ധുവിന്റെ വിവാഹം ക്ഷണിക്കാൻ പോയതാണ് ഡൽഹിയിൽ. ജാവദേക്കർ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെങ്കിലും ഇപ്പോൾ ഇല്ലെന്ന് അറിയിച്ചു. സി.പി.എം നേതാക്കൾ ബുധനാഴ്ച രാത്രിയിൽ തന്നെ ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും എസ്. രാജേന്ദ്രൻ പറഞ്ഞു. അതേസമയം രാജേന്ദ്രൻ പാർട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |