പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പേരിൽ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ഐസകിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ. മൂന്ന് ദിവസത്തിനകം പരാതിയിൽ വിശദീകരണം നൽകാനാണ് തോമസ് ഐസകിന് കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.
കുടുംബശ്രീ വായ്പാ വാഗ്ദാനം, കെ ഡിസ്‌ക് വഴി തൊഴിൽദാന പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് നീക്കം. അതേസമയം, തോമസ് ഐസകിനോട് ജില്ലാ കളക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ പ്രതികരിച്ചു.
മുൻപും തോമസ് ഐസക് ചട്ടലംഘനം കാണിച്ചെന്നാരോപിച്ച് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. അതേസമയം, തോമസ് ഐസകിനെതിരെ ഉയർന്ന ആരോപണങ്ങൾ എൽഡിഎഫ് നിഷേധിച്ചിട്ടുണ്ട്.മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടിറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |