പാലക്കാട്: കേരളത്തിലേക്ക് ഇ.ഡി വരില്ലെന്നും പിണറായിയും മോദിയും തമ്മിലുള്ള അന്തർധാര അത്ര ശക്തമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശിവശങ്കരൻ ജയിലിൽ കിടന്നിട്ടും ഇ.ഡി പിണറായിക്ക് നോട്ടീസ് അയച്ചില്ലല്ലോ. ആതുകൊണ്ടാണ് പിണറായി സന്തോഷത്തോടെ ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചുറ്റിക അരിവാൾ നക്ഷത്രത്തിലും അരിവാൾ നെൽക്കതിരിലും അവസാനമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. ഇത്തവണ സ്വതന്ത്രന്മാരെ പോലും പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത് അതുകൊണ്ടാണ്. ഈനാംപേച്ചിയെയും മരപ്പട്ടിയെയും കാണിച്ച് വോട്ട് പിടിക്കാതിരിക്കാനാണ് ഇപ്പോൾ ശ്രമം. ഇതു സംബന്ധിച്ച് എ.കെ.ബാലൻ പറഞ്ഞത് ശരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റും ജയിക്കാനാണ് യു.ഡി.എഫ് മത്സരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണം:
വിദ്വേഷ പ്രചാരണത്തിന്
കേസെടുത്തു
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് യൂ ട്യൂബിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ യുക്തിവാദിയായ ജാമിതയ്ക്കെതിരെ വൈത്തിരി പൊലീസ് കേസെടുത്തു. 'ജാമിത ടീച്ചർ ടോക്സ്' എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പു പ്രകാരമാണ് കേസ്. അഞ്ച് വീഡിയോകളാണ് ഇവർ തയ്യാറാക്കിയത്. ഒരു മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് വീഡിയോകൾ. 'തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തിൽ, മരണം പിന്നാലെയുണ്ട്' എന്ന തലക്കെട്ടോടെയുള്ള വീഡിയോകൾ മതസ്പർദ്ധയും കലാപവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തയ്യാറാക്കിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പൊലീസിന്റെ സൈബർ പട്രോളിംഗിനിടയിലാണ് ഇവ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |