തൃശ്ശൂർ: പോസ്റ്ററുകളിൽ പഴയതുപോലെ വടിപോലെയുള്ള ഫേട്ടോകൾ വേണ്ടേ വേണ്ടെന്നാണ് സ്ഥാനാർത്ഥികളുടെ പക്ഷം. പകരം തരംഗമായ 'കാൻഡിഡ്' ഫേട്ടോകളാണ് പോസ്റ്ററുകളിൽ ഇടംപിടിക്കുന്നത്. പോസ് ചെയ്തെന്ന് തോന്നുകയേയില്ല. അനങ്ങുന്നതിനിടെ ഫോട്ടോയെടുക്കും. കണ്ടാൽ നാച്ചുറൽ! ഇതിനിടെ സോഷ്യൽ മീഡിയ വഴി സെക്കൻഡുകൾ കൊണ്ട് പായുന്ന റീൽസുകളുമുണ്ട്. അടിമുടി ന്യൂജെൻ പ്രചാരണ രീതിയാണ് സ്ഥാനാർത്ഥികൾ അവംലംബിച്ചിരിക്കുന്നത്.
'കാൻഡിഡ് സ്റ്റൈൽ ന്യൂജെൻ പിള്ളേർക്ക് വീക്ക്നെസ് ആയതോടെയാണ് സ്ഥാനാർത്ഥികളും ആ വഴിക്ക് പോയത്. പാസ്‌പോർട്ട് സൈസ് ഫേട്ടോ പോലുള്ളതിന് പകരം ചിരിച്ചുകൊണ്ടുള്ള ആംഗിളുകൾ വേണം. കൈവീശി നടന്നുവരും പോലെ തോന്നണം, കൈകൂപ്പിയുള്ള നിൽപ്പുകണ്ടാൽ ആരും വോട്ട് ചെയ്യണം.
നാട്ടുകാർക്കിടയിൽ നിന്ന് സംസാരിക്കുമ്പോഴും പ്രായമായവരെ കെട്ടിപ്പിടിക്കുമ്പോഴും തട്ടുകടയിൽ കയറി ചായകുടിക്കുമ്പോഴുമെല്ലാം കൂടെ നടന്ന് പകർത്തണം. നഗരത്തിലേക്കും ഗ്രാമത്തിലേക്കുമായി വെവ്വേറെ പോസ്റ്ററുകൾ വേണം. നഗരത്തിൽ അല്പം 'റിച്ചും' ഗ്രാമത്തിൽ 'ദാരിദ്രയവും' ഫീൽ ചെയ്യണമത്രേ! സ്ഥാനാർത്ഥിയുടെ മാസ് എൻട്രി കാണിക്കാൻ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യും വിധം സൈസ് കുറച്ച് റെഡിയാക്കണം. അതിനായി ഹെലികാമും ഉപയോഗിക്കാം. സംഗതി കളറാകണം!
ഫോട്ടോഗ്രാഫർമാർക്കും രാശി
നോമ്പുകാലമായതിനാൽ കല്യാണങ്ങളില്ല. ഒഫ് സീസണിൽ കാര്യമായ കല്യാണ വർക്കില്ലാതെ നട്ടംതിരിയുന്നതിനിടെ ഇലക്ഷൻ വന്നത് ഫോട്ടോഗ്രാഫർമാർക്കും ഗുണമായി. പാർട്ടി പ്രവർത്തകരായ ഫോട്ടോഗ്രാഫർമാരുണ്ടെങ്കിലും പ്രൊഫഷണലുകൾക്കാണ് ഡിമാൻഡ്. ഫോട്ടോയും വീഡിയോയുമെടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനാണ് ഇവർ ക്വട്ടേഷനെടുക്കുന്നത്. സജ്ജീകരണം കൂടുമ്പോൾ അത് ലക്ഷത്തിലേക്കെത്തും. സ്ഥാനാർത്ഥികളെല്ലാം വോട്ട് പിടിത്തത്തിനൊപ്പം ഫോട്ടോ പിടുത്തത്തിന്റെയും തിരക്കിലാണ്.
എല്ലാം പി.ആർ ടീം
മൂന്ന് സ്ഥാനാർത്ഥികൾക്കുമൊപ്പം പി.ആർ.ടീമുണ്ട്. ഫോട്ടോകളും വീഡിയോകളും ഒപ്പാൻ മൂന്നിലേറെ ക്യാമറാ ടീം. ഉടനടി ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയകളിൽ നിറയും. ഇവ സ്റ്റാറ്റസ് ഇട്ടും പേജുകളിൽ നിറച്ചും ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്തും പരമാവധി പ്രചാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |