ന്യൂഡൽഹി: നികുതി കുടിശ്ശികയുടെ പേരിൽ ആദായ നികുതി വകുപ്പ് കോൺഗ്രസിന്റെ
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിൽ,തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിനുള്ള ഫണ്ട് സംസ്ഥാന പി.സി.സികൾ സ്വന്തമായി കണ്ടെത്താൻ നിർദ്ദേശിച്ച് പാർട്ടി
ഹൈക്കമാൻഡ്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി,പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം താര പ്രചാരകരുടെ യാത്രകളും ചെലവു ചുരുക്കിയാകും.
പോസ്റ്റർ അടിക്കാൻ പോലും കാശില്ലെന്ന് കഴിഞ്ഞ ദിവസം എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ പത്രസമ്മേളനത്തിൽ പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് വഴി ലഭിച്ച 25 കോടിയും ഉപയോഗിക്കാൻ കഴിയുന്നില്ല.ഫണ്ട് ക്ഷാമം രാജ്യമെമ്പാടും പാർട്ടിയുടെ പ്രചാരണത്തെ ബാധിച്ചു. പരമാവധി ഫണ്ട് സംഘടിപ്പിക്കാൻ പാർട്ടി അധികാരത്തിലുള്ള കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ സംസ്ഥാന അക്കൗണ്ടുകൾ വഴി ശേഖരിക്കുന്ന പണത്തിനും ആദായ നികുതി വകുപ്പിന്റെ നിയന്ത്രണം വരുമോയെന്ന് ആശങ്കയുണ്ട്. പണമായി കൈയിൽ കരുതാനും പരിമിതിയുണ്ട്.
കേരളത്തിൽ ഫണ്ട് പിരിവിന്
കോൺ.സ്ഥാനാർത്ഥികളും
പാർട്ടി ഹൈക്കമാൻഡിൽ നിന്ന് ഇത്തവണ ഫണ്ട് വിഹിതം ലഭിക്കില്ലെന്ന് ഉറപ്പായതോടെ,
പ്രചാരണച്ചെലവിനുള്ള ഫണ്ട് കണ്ടെത്താനാണ് സംസ്ഥാനത്തെ കോൺഗ്രസ്
സ്ഥാനാർത്ഥികൾക്കും ലഭിച്ച നിർദ്ദേശം.ഇതിനായി അവർ രസീതടിച്ച് പൊതു ജനങ്ങളിൽ
നിന്ന് പണം പിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |