SignIn
Kerala Kaumudi Online
Sunday, 28 April 2024 6.13 AM IST

ജസ്‌നയുടെ തിരോധാനം : കൂടുതൽ സമയം തേടി സി.ബി.ഐ

p

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തെ സംബന്ധിച്ച് പിതാവ് ജെയിംസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സി. ബി.ഐ. അന്വേഷണം പൂർത്തിയാക്കിയ കേസിലാണ് സി. ബി.ഐ വീണ്ടും കോടതിയോട് കൂടുതൽ സമയം ചോദിച്ചത്. നേരത്തേ സി. ബി.ഐ ആവശ്യപ്പെട്ട രണ്ടാഴ്ച സമയം കോടതി അനുവദിച്ചിരുന്നു

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിച്ചത്. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ അഞ്ജാത സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു പിതാവിന്റെ ഹർജിയിൽ. സി. ബി.ഐ അന്വേഷണത്തിലെ വീഴ്ചകളും വ്യക്തമാക്കിയിരുന്നു. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ്, മതതീവ്രവാദ ബന്ധങ്ങളില്ലെന്ന് സി.ബി.ഐ നേരത്തേ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ കണ്ടെത്തലുകൾ തള്ളണമെന്നാണ് പിതാവിന്റെ ആവശ്യം. ഹർജി കോടതി ഏപ്രിൽ അഞ്ചിന് വീണ്ടും പരിഗണിക്കും.

റിവ്യൂ ബോംബിംഗ്:
തുടർവാദം
വേനലവധിക്കുശേഷം

കൊച്ചി: സിനിമകൾക്കെതിരായ റിവ്യൂ ബോംബിംഗ് നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. മാർഗനിർദ്ദേശങ്ങൾ ശുപാർശചെയ്ത് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാരിന്റെ നിലപാട് തേടിയ സാഹചര്യത്തിൽ, ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കി.

സിനിമയിറങ്ങി 48 മണിക്കൂറിനുമുമ്പ് റിവ്യൂകൾ അനുവദിക്കരുതെന്നും നെഗറ്റീവ് റിവ്യൂകൾക്കെതിരെ പരാതി നൽകാൻ പൊലീസ് സൈബർസെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പോർട്ടൽ സജ്ജമാക്കണമെന്നും മറ്റും ശുപാർശചെയ്യുന്ന റിപ്പോർട്ടാണ് അമിക്കസ് ക്യൂറി ശ്യാംപത്മൻ കോടതിയിൽ സമർപ്പിച്ചത്. റിവ്യൂ ബോംബിംഗ് സിനിമകളെ തകർക്കുന്നുവെന്നാരോപിച്ച് 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫാണ് ഹൈക്കോടതിയെ സമീപിച്ചത്.


ലോകായുക്ത
ഇന്ന് വിരമിക്കും
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്ന് വിരമിക്കും. അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് സ്ഥാനമൊഴിയുന്നത്. ഫുൾകോർട്ട് റഫറൻസ് ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ നടത്തും.
അദ്ദേഹത്തിന്റെ കാലയളവിൽ 2087 കേസുകളാണ് ഫയൽ ചെയ്തത്. 3021 കേസുകൾ തീർപ്പാക്കി. 2019 മാർച്ചിനു മുൻപ് ഫയൽ ചെയ്ത കേസുകളും ഇതിൽ ഉൾപ്പെടും. 1344 കേസുകളാണ് ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്. ഇവയിൽ 1313 കേസുകളിലെ ഉത്തരവ് ജസ്റ്റീസ് സിറിയക് ജോസഫാണ് തയാറാക്കിയത്. 116 കേസുകളിൽ സെക്‌ഷൻ 12 പ്രകാരമുള്ള റിപ്പോർട്ട് സർക്കാരിനു നൽകി. അതിൽ 99 റിപ്പോർട്ടുകൾ തയാറാക്കിയത് ജസ്റ്റിസ് സിറിയക് ജോസഫ് ആണ്. 693 കേസുകളാണ് തീർപ്പാക്കാനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JESNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.