തറവിലയും കടന്ന് കുതിച്ച റബറിന് തിരിച്ചടി
കോട്ടയം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തറവിലയായ 180 രൂപ കടന്ന് കുതിച്ച റബർ വില താഴേക്ക് നീങ്ങുന്നു. ആർ.എസ്.എസ് ഫോർ ഗ്രേഡ് റബറിന്റെ ബോർഡ് വില 186ൽ നിന്നും 182 രൂപയും വ്യാപാരി വില 182ൽ നിന്ന് 177രൂപയിലേക്കും ഇടിഞ്ഞു. തറവിലയ്ക്ക് മുകളിൽ വില ഉയർന്നതോടെ സബ്സിഡി ഇനത്തിൽ സർക്കാരിന് ലാഭം നേടാനായിരുന്നു.രാജ്യാന്തര വില ബാങ്കോക്കിൽ 229 രൂപയിൽ നിന്നും 214 രൂപയിലേക്ക് താഴ്ന്നു. . ആഭ്യന്തര, രാജ്യാന്തര വിലയിലെ അന്തരം ഇതോടെ 28 രൂപയായി കുറഞ്ഞു.
കിലോക്ക് 150-160 രൂപയിൽ ചാഞ്ചാടി നിന്ന ഷീറ്റു വില രണ്ടു വർഷത്തിന് ശേഷമാണ് 180 കടന്നത്. നേരത്തേ വിദേശ റബറിന് വില കുറഞ്ഞ സമയത്ത് ടയർലോബി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഇറക്കുമതി ചെയ്തതോടെയാണ് ആഭ്യന്തര വില ഇടിഞ്ഞത്.
സംസ്ഥാന സർക്കാർ തറവില 180 ആയി ഉയർത്തിയെങ്കിലും ബഡ്ജറ്റ് നിർദ്ദേശമായതിനാൽ ഏപ്രിൽ ഒന്നിന് മാത്രമേ പ്രാബല്യത്തിൽ വരൂ. വെട്ടാരംഭിക്കാത്തതിനാൽ റബർ വില വരുംമാസങ്ങളിലും ഉയർന്നു നിൽക്കുമെന്ന പ്രതീക്ഷയും ഇതോടെ മങ്ങി
## വിദേശത്ത് റബർ ഉത്പാദനം കുറഞ്ഞതാണ് അന്താരാഷ്ട്ര വില ഉയരാൻ കാരണം റബർ ബോർഡ് കയറ്റുമതി സബ്സിഡിയായ് കിലോയ്ക്ക് അഞ്ചു രൂപ പ്രഖ്യാപിച്ചെങ്കിലും അതിന്റെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.
# ജോർജ് വാലി
പ്രസിഡന്റ്
ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |