തൃശൂർ:പതിന്നാലാം വയസിൽ പാടത്തിറങ്ങിയിട്ടും പച്ചപിടിക്കാതിരുന്ന പാലക്കാട് മാത്തൂർ പുത്തൻവീട്ടു കളത്തിൽ രഘുവിനെ ഒടുവിൽ രക്ഷിച്ചത്
'രക്തശാലി' അരി.
അഞ്ചേക്കറിൽ പത്ത് കൊല്ലം മുമ്പാണ് രഘു (55) രക്തശാലി കൃഷിയിറക്കിയത്. ഇപ്പോൾ ദിവസം 10 കിലോ ഓൺലൈനായും മറ്റും വിൽക്കുന്നു. കിലോയ്‌ക്ക് 300 രൂപ. മാസവരുമാനം ഒരു ലക്ഷത്തോളം. വൈകാതെ സൂപ്പർമാർക്കറ്റിലെത്തിക്കും.
ജൈവരീതിയിലാണ് ഒരുപ്പൂ കൃഷി. ബ്‌ളാക്ക് റൈസ്, കല്യാണി വയലറ്റ്, ഡാബർശാല, ഞവര തുടങ്ങി ഔഷധഗുണങ്ങളുള്ള മറ്റിനങ്ങളുമുണ്ട്. വയനാട്ടിലെ ആദിവാസി കർഷകൻ ചെറുവയൽ രാമനിൽ നിന്നാണ് വിത്ത് വാങ്ങിയത്. വൈറ്റില, ബസുമതി, ജ്യോതി, പൊക്കാളി, പൊന്നി, തവളക്കണ്ണൻ, ജീരകശാല തുടങ്ങി 25 വിത്തിനങ്ങൾ സ്‌കൂൾ ശാസ്ത്രമേളയിൽ പ്രദർശിപ്പിക്കാറുണ്ട്.
ഭാര്യ ഷീജയും കൃഷിയിൽ സജീവം. മകൻ ശ്രീഹരി ദുബായിൽ കമ്പ്യൂട്ടർ ഡിസൈനർ.
സ്വന്തം അനുഭവം
2015ൽ പക്ഷാഘാതത്തിൽ ഇടതുവശം തളർന്നു. മരുന്നിനൊപ്പം രക്തശാലി കഞ്ഞി തുടർച്ചയായി കഴിച്ചതോടെ ആരോഗ്യം മെച്ചപ്പെട്ടു. ഇപ്പോൾ പ്രഷർ നിയന്ത്രണ വിധേയമാണ്.
പോഷകങ്ങൾ (നൂറ് ഗ്രാമിൽ)
ഊർജം.... 363.49 കലോറി
പ്രോട്ടീൻ.... 8.96 ഗ്രാം
കാർബോഹെഡ്രേറ്റ്.... 71.18ഗ്രാം
കൊഴുപ്പ്.... 4.77 ഗ്രാം
സിങ്ക്.... 15.75 മില്ലിഗ്രാം
ഇരുമ്പ്.... 0.99 മില്ലി
രക്തശാലിയുടെ മേന്മകൾ
കാൻസർ കോശങ്ങളെ ചെറുക്കും
രക്തചംക്രമണം സുഗമമാക്കും
ഹൃദയത്തിനും രക്ഷ
പ്രമേഹത്തിനും കൊളസ്‌ട്രോളിനും മുട്ടുവേദനയ്ക്കും ഉത്തമം.
ചുവന്ന അരി രക്തം വർദ്ധിപ്പിക്കുന്നു. ഗർഭിണികൾക്കും നല്ലതാണ്. ഏത് പ്രായക്കാർക്കും കഴിക്കാം
-രഘു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |