തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഭക്തിപൂർവം പെസഹവ്യാഴം ആചരിച്ചു. യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യൻമാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണയായാണ് പെസഹവ്യാഴം ആചരിച്ചത്.
ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാൽ കഴുകുന്ന ചടങ്ങായിരുന്നു ഏറ്റവും പ്രധാനം. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മയ്ക്കാണ് കാൽ കഴുകൽ ശുശ്രൂഷ. തുടർന്ന് അപ്പം മുറിക്കൽ ചടങ്ങും പ്രത്യേക പ്രാർത്ഥനയും നടന്നു.
കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സെന്റ് മേരീസ് ദേവാലയത്തിൽ കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിലിന്റെ കർമികത്വത്തിലായിരുന്നു കാൽ കഴുകൽ ശുശ്രൂഷ. തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലായിരുന്നു കാൽ കഴുകൽ ശുശ്രൂഷ നടന്നത്. കുരിശു മരണത്തിന്റെ സ്മരണയിൽ നാളെ ദുഃഖവെള്ളി ആചരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |