ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വളരെ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി സിനിമയാക്കിയത്. മലയാളത്തിൽ ഏറ്റവും അധികം വിറ്റഴിച്ച നോവലുകളിലൊന്നാണിത്. ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബിന്റെ ജീവിതമാണ് ബെന്യാമിൻ നോവലാക്കിയത്.
ഇപ്പോഴിതാ സിനിമ കണ്ട ശേഷമുള്ള പ്രതികരണം അറിയിച്ചിരിക്കുകയാണ് നജീബ്. നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാമായിരുന്നുവെന്നാണ് നജീബ് പറഞ്ഞത്. ആടുജീവിതത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതമാണ് സ്‌ക്രീനിലൂടെ കണ്ടതെന്നും നജീബ് പറഞ്ഞു.
'പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു. എല്ലാവരും സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യണം. സിനിമ തിയേറ്ററിൽ എത്തിക്കാണാൻ കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെുകൂടി എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാനായി എത്തിയത്.' - നജീബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |