തിരുവനന്തപുരം: കുടിവെള്ളക്കരം പ്രതിവർഷം അഞ്ചു ശതമാനം വർദ്ധിപ്പിക്കണമെന്ന കേന്ദ്ര നിബന്ധന നടപ്പാക്കിയാൽ നാളെ മുതൽ
വിവിധ സ്ളാബുകളിലുള്ള ബില്ലുകളിൽ 3.60 രൂപ മുതൽ 60 രൂപവരെ വർദ്ധന ഉണ്ടാവും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താൻ കേന്ദ്രം മുന്നോട്ടുവച്ച നിബന്ധനകളിൽ ഒന്നാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഫലം പ്രഖ്യാപിക്കുന്ന ജൂൺ 4 വരെ വർദ്ധന നടപ്പാക്കാതിരിക്കാനും ആലോചനയുണ്ട്.
ഗാർഹിക, ഗാർഹികേതര, വ്യവസായ കണക്‌ഷനുകൾ, ടാങ്കർ ലോറികൾ, തദ്ദേശ സ്ഥാപനങ്ങളുടെ പൊതുടാപ്പുകൾ അടക്കം എല്ലാ വിഭാഗത്തിലും വർദ്ധനയുണ്ടാകും. ഗാർഹികേതര ഫിക്സ്ഡ് നിരക്കും സ്വീവേജ് നിരക്കും വർദ്ധിക്കും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെള്ളക്കരം കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ കൂട്ടിയതിനാൽ നടപ്പാക്കിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |