രാജാക്കാട്: ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനുള്ള 18 ലിറ്റർ മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചെമ്മണ്ണാർ കൊച്ചുപുരക്കൽ സിജോ അബ്രഹാ(42) മിനെയാണ്ഉടുമ്പഞ്ചോല എക്‌സൈസ് റേഞ്ച് സംഘം ചെമ്മണ്ണാർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഹനം സഹിതം പിടികൂടിയത്. ആവശ്യക്കാർ മൊബൈലിൽ വിളിച്ചാൽ മദ്യം ഓട്ടോറിക്ഷയിൽ എത്തിച്ചു കൊടുക്കുകയാണ് സിജോയുടെ പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈഡേകളിൽ അര ലിറ്ററിന് 700 രൂപ നിരക്കിൽ വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് ഇന്നലെ നടത്തിയ നിരീക്ഷണത്തിലാണ് വാഹനം സഹിതം സിജോ പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണൻ, ഓഫീസർമാരായ നൗഷാദ് എം, മീരാൻ കെ.എസ്, ജോഷി വി.ജെ, അരുൺ എം.എസ്, രേഖ ജി. എന്നിവരും പങ്കെടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |