തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് ഉന്നത പൊലീസ് സംഘം പുനരന്വേഷിക്കണമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ. കേസ് നടത്തിപ്പിൽ കുടുംബത്തിനുപോലും പരാതിയില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മൗലവിയുടെ സഹോദരൻ അബ്ദുൾ ഖാദർ ആവശ്യപ്പെട്ട പ്രകാരം കേസ് പുനരന്വേഷിക്കണം. കേസിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്. സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് കേസ് പരാജയപ്പെടുത്തുകയായിരുന്നു. ഒരു മുസ്ലീംപണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ യു.എ.പി.എ ചുമത്താതിരുന്നത് വ്യക്തമായ അന്തർധാരയുടെ അടിസ്ഥാനത്തിലാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് സി.പി.എം - ബി.ജെ.പി ഒത്തുകളി കേസുകളിലേക്ക് വ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |