മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന് ഭക്ഷണം കൊടുത്തശേഷം മടങ്ങുകയായിരുന്ന പുന്നമറ്റം സ്വദേശി സിംനയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി ഷാഹുലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നോടെ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. കൊലപാതക ശ്രമത്തിനിടെ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഷാഹുൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയക്കുശേഷം ഇന്നലെയാണ് പൊലീസ് ഷാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ആശുപത്രിയിൽ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇയാളുടെ മൊബൈൽഫോണിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച് ചോദ്യംചെയ്താലേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളുവെന്നാണ് പൊലീസിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |