ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ന് രാജസ്ഥാനിലെ അജ്‌മിറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
' കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് അലയടിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുൻപ് മുസ്ലീം ലീഗിനുണ്ടായിരുന്ന ചിന്തകളെയാണ് അതിൽ പ്രതിഫലിക്കുന്നത്. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടത് ആശയങ്ങൾക്കാണ് മേധാവിത്വം. ഇന്ത്യയെ പിന്നോട്ട് എത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഒരിക്കലും നാരീശക്തിയെ (സ്ത്രീ ശക്തി) കുറിച്ച് ആലോചിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷവും സ്ത്രീകൾ കഷ്ടപ്പെട്ടു. കോൺഗ്രസിനെ ശിക്ഷിക്കാൻ ഏപ്രിൽ 19ന് നിങ്ങളുടെ വോട്ട് ഉപയോഗിക്കുക,' മോദി വ്യക്തമാക്കി.
ഇനിയും ഒരുപാട് കാര്യങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി ചെയ്യാൻ ഉണ്ടെന്നും ഇന്ത്യയെ 2047 ഓടെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റണമെന്നും മോദി കൂട്ടിച്ചേർത്തു. ഇത് വരെ താൻ രാജ്യത്തിന് വേണ്ടി ചെയ്തത് ഒരു ട്രെയിലർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
'പെൺകുട്ടികൾക്കും സെെന്യത്തിൽ ചേരാൻ ഞാൻ അവസരം നൽകി. സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി ഞങ്ങൾ ഉറപ്പാക്കി. സ്ത്രീകൾക്ക് കൂടുതൽ സംവരണം ഏർപ്പെടുത്തി. സെെക്കിൾ ചവിട്ടാൻ കഴിയാത്ത നമ്മുടെ ഗ്രാമങ്ങളിലെ സ്ത്രീകൾ ഇപ്പോൾ ഡ്രോണുകൾ പറത്തുന്നു. ഇതിൽ എനിക്ക് അഭിമാനമുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Addressing a public rally in Saharanpur, Prime Minister Narendra Modi says, "...Yesterday the kind of manifesto released by Congress reflects the same thinking that was prevalent in the Muslim League at the time of independence. The Congress manifesto completely bears… pic.twitter.com/g3UEf9nkkA
— ANI (@ANI) April 6, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |