കൊച്ചി: മൂവാറ്റുപുഴയിൽ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്. രണ്ടുപേർ നിരീക്ഷണത്തിലാണ്. കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്ന് ഉറപ്പാക്കിയതിനുശേഷമായിരിക്കും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. ഇതിനായി മൊബൈൽ രേഖകൾ അടക്കം പരിശോധിക്കുന്നുണ്ട്. ഇപ്പോൾ അറസ്റ്റിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ശ്രമം. ഇതിനുള്ള അപേക്ഷ നാളെ കോടതിയിൽ നൽകും. ഇവരെ ചോദ്യംചെയ്യുന്നതോടെ കേസിൽ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചുളള വ്യക്തമായ തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
മർദ്ദനരംഗങ്ങൾ ചിലർ മൊബൈൽ ഫോണുകളിൽ പകർത്തിയിരുന്നു. അശോക് ദാസ് മരിച്ചതോടെ ദൃശ്യങ്ങൾ നീക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുത്തിട്ടുണ്ട്. അശോക് ദാസിന്റെ സുഹൃത്തായ യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. വാളകത്തെ ഇവരുടെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
അശോക് ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് വാളകം സ്വദേശികളായ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ. പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികളെ ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വാളകം ജംഗ്ഷനിലെ രുചിക്കൂട്ട് ഹോട്ടലിലെ ചൈനീസ് കുക്കായിരുന്നു അശോക് ദാസ്. ഇവിടെ ജോലി ചെയ്യവെയാണ് തിരുവാണിയൂർ സ്വദേശിനിയുമായി സൗഹൃദത്തിലായത്. ഒരുമാസം മുമ്പ് വാളകം വിട്ട ഇയാൾ സംഭവദിവസം തിരിച്ചെത്തി. മദ്യലഹരിയിൽ വൈകിട്ട് 5.30ന് യുവതിയെ തെരഞ്ഞ് വാടക വീട്ടിൽ ചെന്നു. യുവതിക്കൊപ്പം താമസിക്കുന്ന അഭിഭാഷകയാണ് ഈസമയം അവിടെ ഉണ്ടായിരുന്നത്. മടങ്ങിപ്പോയെങ്കിലും രാത്രി വീണ്ടുമെത്തി വാക്കുതർക്കത്തിനിടെ വീട്ടിലെ ഷോകെയ്‌സും മറ്റും തല്ലിപ്പൊട്ടിച്ചു. മുറിവേറ്റ കൈയുമായി ഓടിരക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാരുടെ മുന്നിൽപ്പെട്ടത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അശോക് മരിച്ചത്. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മർദ്ദനമേറ്റതിനെത്തുടർന്ന് ശ്വാസകോശം തകർന്നതും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതിക്രൂര മർദ്ദനമാണ് ഏറ്റത്.
യൂട്യൂബർ മുന്നു
റാപ് സംഗീതം അവതരിപ്പിക്കുന്ന യൂട്യൂബറായിരുന്നു അശോക് ദാസ്. എം.സി മുന്നുവെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ചിത്രീകരിച്ച പാട്ടുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ആൾക്കൂട്ട മർദ്ദനമില്ല: ദൃക്‌സാക്ഷികൾ
അശോക് ദാസിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതല്ലെന്ന് ദൃക്‌സാക്ഷികൾ. മുറിവേറ്റ കൈയുമായി കണ്ടത് ചോദ്യം ചെയ്തപ്പോൾ ഓടിപ്പോകാൻ ശ്രമിച്ചതോടെ പിടികൂടി കെട്ടിയിട്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. കെട്ടിയിട്ടശേഷം മർദ്ദിച്ചിട്ടില്ലെന്നും അതിനുമുൻപ് മർദ്ദനമേറ്റോയെന്നറിയില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
വാളകം ജംഗ്ഷനിലെ രുചിക്കൂട്ട് ഹോട്ടലിലെ ചൈനീസ് കുക്കായിരുന്നു അശോക് ദാസ്. ഇവിടെ ജോലി ചെയ്യവെയാണ് തിരുവാണിയൂർ സ്വദേശിനിയുമായി സൗഹൃദത്തിലായത്. ഒരുമാസം മുമ്പ് വാളകം വിട്ട ഇയാൾ സംഭവദിവസം തിരിച്ചെത്തി. മദ്യലഹരിയിൽ വൈകിട്ട് 5.30ന് യുവതിയെ തെരഞ്ഞ് വാടക വീട്ടിൽ ചെന്നു. യുവതിക്കൊപ്പം താമസിക്കുന്ന അഭിഭാഷകയാണ് ഈസമയം അവിടെ ഉണ്ടായിരുന്നത്. മടങ്ങിപ്പോയെങ്കിലും രാത്രി വീണ്ടുമെത്തി വാക്കുതർക്കത്തിനിടെ വീട്ടിലെ ഷോകെയ്‌സും മറ്റും തല്ലിപ്പൊട്ടിച്ചു. മുറിവേറ്റ കൈയുമായി ഓടിരക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാരുടെ മുന്നിൽപ്പെട്ടത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അശോക് മരിച്ചത്. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
യൂട്യൂബർ മുന്നു
റാപ് സംഗീതം അവതരിപ്പിക്കുന്ന യൂട്യൂബറായിരുന്നു അശോക് ദാസ്. എം.സി മുന്നുവെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ചിത്രീകരിച്ച പാട്ടുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ആൾക്കൂട്ട മർദ്ദനമില്ല: ദൃക്‌സാക്ഷികൾ
അശോക് ദാസിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതല്ലെന്ന് ദൃക്‌സാക്ഷികൾ. മുറിവേറ്റ കൈയുമായി കണ്ടത് ചോദ്യം ചെയ്തപ്പോൾ ഓടിപ്പോകാൻ ശ്രമിച്ചതോടെ പിടികൂടി കെട്ടിയിട്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. കെട്ടിയിട്ടശേഷം മർദ്ദിച്ചിട്ടില്ലെന്നും അതിനുമുൻപ് മർദ്ദനമേറ്റോയെന്നറിയില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |