ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്ന് ബി ജെ പി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് തീരുമാനം. 2019ലുണ്ടായ വാഹനാപകടത്തിൽ ഖുശ്ബുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്ക് അവർ കത്തയച്ചിട്ടുണ്ട്.
ചികിത്സകൾ തുടരുകയാണെന്നും വേദന കൂടിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും കാണിച്ചാണ് കത്തെഴുതിയത്. നരേന്ദ്ര മോദിയുടെ മൂന്നാമത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
കുറിപ്പിനൊപ്പം ജെ പി നദ്ദയ്ക്ക് അയച്ച കത്തും അവർ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ കഠിനമായ തീരുമാനങ്ങൾ എടുക്കുകയും ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഇന്ന് ഞാൻ അത്തരമൊരു ഘട്ടത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ബി ജെ പിയിൽ തന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണെന്നും പ്രിയപ്പെട്ട പ്രധാനമന്ത്രിയുടെ പാത പിന്തുടരുകയാണെന്നും അവർ കുറിച്ചു.
'തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുകാനാണ് ആഗ്രഹമെങ്കിലും നിർഭാഗ്യവശാൽ ഈ തീരുമാനം എടുക്കാൻ നിർബന്ധിതയാകുന്നു. കാരണം നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എത്രയും വേഗം സുഖം പ്രാപിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും നിങ്ങളുടെ എല്ലാ പിന്തുണയും നല്ല മനസും ആവശ്യമാണ്.'-ഖുഷ്ബു കുറിച്ചു.
At times, hard decisions have to be taken and focus needs to be on one's health. I am at such a juncture today. I have dedicated myself to @BJP4India and have been following the path of our beloved PM @narendramodi ji, immersing myself in the election campaign activities. But… pic.twitter.com/tuevsqczok
— KhushbuSundar (Modi ka Parivaar) (@khushsundar) April 7, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |