SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.52 PM IST

'ജെൻ സി' യുവാക്കളുടെ പുത്തൻ ട്രെൻഡ്, ലക്ഷ്യം സന്തോഷവും മാനസികാരോഗ്യവും, വൻ കമ്പനികൾക്ക് വരെ തലവേദനയാകുന്ന 'ക്വിറ്റ് ടോക്'

job

പുത്തൻകാലത്തിന്റെയും പ്രതീക്ഷയുടെയും എല്ലാം പ്രതീകങ്ങളാണ് എല്ലായ്‌പ്പോഴുംാ യുവാക്കൾ. മുൻ തലമുറയുടേതിൽ നിന്ന് വ്യത്യസ്‌തമായി പുതിയ മാ‌ർഗങ്ങൾ വെട്ടിത്തുറന്ന് മുന്നേറാനുള്ള ബുദ്ധിയും ഊർജ്ജവും എന്നും യുവാക്കളിൽ കൂടുതലാണ്. പുതിയ കാലത്ത് ഇപ്പോൾ ഉയർന്നുകേൾക്കുന്ന ജെൻ സി അഥവാ ജനറേഷൻ ഇസഡിൽ(Generation Z) പെട്ടവരുടെ തൊഴിൽ മേഖലയിലെ ചില പ്രത്യേകതകൾ സൂചിപ്പിക്കുകയാണിവിടെ. 1995നും 2010നുമിടയിൽ ജനിച്ചവരാണ് ജെൻ സി. സമൂഹമാദ്ധ്യമങ്ങളും മറ്റും നിത്യജീവിതത്തിലെ ഓരോ കാര്യങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്ന ആദ്യ തലമുറ കൂടിയാണ് ജെൻ സി. സ്വാഭാവികമായും തൊഴിൽപരമായ കാര്യങ്ങളും അവർ തികച്ചും നാടകീയമായും യഥാതഥമായും അതിലൂടെ പങ്കുവയ്‌ക്കും.

ട്രെൻഡിംഗ് ആയ ക്വിറ്റ് ടോക്

തൊഴിൽ രംഗത്തെ വിവിധ പ്രശ്‌നങ്ങൾ മൂലം നിശബ്ദമായി രാജിവച്ചതായി അറിയിച്ച് പിന്മാറുന്ന സമ്പ്രദായമല്ല ജെൻ സി യുവാക്കളുടേത്. തനിക്ക് ജോലിയിൽ സംഭവിച്ച നിരാശയും ജോലി ഉപേക്ഷിക്കുന്നതായും മറ്റും അവർ വ്യത്യസ്തമായ രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കും. ഇത്തരത്തിൽ ടിക് ടോക് വഴിവീഡിയോ പോസ്റ്റ് ചെയ്തുകാെണ്ട് ജോലി രാജിവയ്‌ക്കുന്നതായുള്ള അറിയിപ്പ് ട്രെൻഡിംഗായി. ഇതാണ് ക്വിറ്റ് ടോക് എന്ന ഹാഷ്‌ടാഗിൽ പ്രശസ്‌തമായത്.

എല്ലാം ശ്രദ്ധ ക്ഷണിക്കുന്ന തരത്തിൽ

തങ്ങളുടെ കഴിവുകൾ സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോയായോ റീൽസോ ഷോർട്‌സോ ആയോ പോസ്റ്റ് ചെയ്യുന്നവരാണ് ജെൻ സി. ഇതിലൂടെ വെർച്വൽ ലോകത്ത് നിന്നും ലഭിക്കുന്ന ലൈക്കുകളും കമന്റുകളും അവരുടെ ജീവിതം പോസിറ്റീവായി കൊണ്ടുപോകാൻ വലിയ പങ്കാണ് വഹിക്കുന്നത്. ഇത്തരത്തിൽ സാധാരണ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ വരെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നതിനൊപ്പം ഇപ്പോൾ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവർ പോസ്റ്റ് ചെയ്യുന്നു.

തുറന്നെഴുത്തുകളും ദൃശ്യങ്ങളും

തൊഴിലിടങ്ങളിലെ തങ്ങളുടെ അനുഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തുറന്നെഴുതാനും ചിത്രങ്ങളടക്കം പങ്കുവയ്‌ക്കാനും പലരും ഇന്ന് തയ്യാറാകുന്നു. ഇതിനൊപ്പം അവിടങ്ങളിലെ മോശം അനുഭവങ്ങളും പുറത്തുവരുന്നുണ്ട്. ഇത് പല കമ്പനികളെയും ആശങ്കപ്പെടുത്തുന്ന കാര്യവുമാണ്. കമ്പനിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറത്തറിയുമ്പോൾ അത് കമ്പനിയുടെ വിശ്വാസ്യത ഇടിയാൻ കാരണമാകുമോ എന്ന ഭയം ജനിപ്പിക്കുന്നു.

തൊഴിലാളികൾക്ക് സുഖകരമായ തൊഴിൽ അന്തരീക്ഷം നൽകാൻ ഇത് കമ്പനികളെ പ്രേരിപ്പിക്കുന്നു എന്ന നല്ല കാര്യവും ഇതിലൂടെ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ മാറ്റങ്ങൾ പലപ്പോഴും ജെൻ സി യുവാക്കൾക്ക് വലിയ തൃപ്‌തി നൽകുന്നുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരം പ്രവർത്തികൾ എടുത്തുചാട്ടവും ആകാറുമുണ്ട്.

stress

ക്വിറ്റ് ടോക്കിന്റെ പ്രശ്‌നങ്ങൾ

സ്വന്തം സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി തൊഴിൽ ഉപേക്ഷിക്കുന്നതായി അറിയിക്കുകയും കുഴപ്പങ്ങൾ ലൈവായി പറയുകയും ചെയ്‌തുകഴിയുമ്പോൾ ജെൻ സി തലമുറയിൽ പെട്ടവർക്ക് അത് വളരെ സാഹസികവും മികച്ചതും ആയി തോന്നാറുണ്ട്. എന്നാൽ ഇതിന് പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. അത് ലഘുവായതും ആകില്ല. ഏറെ നാൾ നീണ്ടുനിൽക്കാവുന്ന പ്രശ്‌നങ്ങൾ ഈ പ്രവൃത്തി കൊണ്ട് ഉണ്ടാകാം. ഈ ട്രെൻഡ് നടപ്പാക്കിയ ടിക്‌ടോക്കർമാരിൽ ചിലർ പിന്നീട് ഇതിൽ പശ്ചാത്തപിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകൾ രേഖകളായി എന്നും നിലനിൽക്കും എന്നത് തന്നെ ഒരു പ്രധാന പ്രശ്‌നമാണ്.

ഇത്തരത്തിൽ പ്രശ്‌നമുണ്ടാക്കിയവരെ പല കമ്പനികളിലും പിന്നീട് ജോലിയ്‌ക്ക് വിളിക്കാത്ത സാഹചര്യമുണ്ട്. കാരണം ഇങ്ങനെ വീഡിയോകൾ പോസ്റ്റ് ചെയ്‌ത് തൊഴിലിടങ്ങളെ അവമതിക്കുന്നത് പ്രൊഫഷണലിസത്തിന് ചേരാത്ത പ്രവർത്തിയായി അവർ കാണുന്നു. എന്നാൽ ഈ ട്രെൻഡിനെ തങ്ങളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും കുടുംബ, വ്യക്തി ജീവിതത്തിനെ തകരാതിരിക്കാനും ചെയ്യുന്ന പ്രവർത്തിയായാണ് ജെൻ സി കാണുന്നത്.

quit-tok

എങ്ങനെ വേണം?

ലോകമാകെ നിലനിൽക്കുന്ന സമ്പ്രദായമായ തൊഴിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ ചുരുങ്ങിയത് രണ്ടാഴ്‌ച മുൻപെങ്കിലും നിങ്ങൾ മേലുദ്യോഗസ്ഥനെ അറിയിക്കുകയാണ് ചെയ്യേണ്ട കാര്യം. മെയിൽ വഴിയോ നേരിട്ടോ ഈ തീരുമാനം അറിയിക്കാവുന്നതാണ്. ഇത് മറ്റ് കമ്പനികൾക്ക് കൃത്യമായി നിങ്ങളെക്കുറിച്ച് വിവരം ലഭിക്കാനും സഹായകമാകും. ഒപ്പം നിങ്ങൾ ജോലി ഉപേക്ഷിച്ചാൽ കമ്പനിക്ക് മറ്റൊരാളെ നിയമിക്കാൻ സാവകാശവും ലഭിക്കും. സ്വന്തം ഭാവിയെ കണക്കാക്കി തന്നെവേണം രാജി തീരുമാനങ്ങൾ കൈക്കൊള്ളാൻ എന്നാണ് അരിസോണയിലെ ഫിനിക്‌സ് സർവകലാശാലയിൽ നിന്ന് പുറത്തിറക്കിയ കരിയർ ഒപ്റ്റിമിസം രേഖയിലും പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GEN Z, QUIT TOK, TRENDING, JOB
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.