ടെഹ്റാൻ: ഇസ്രയേൽ വ്യവസായിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്. പിടിച്ചെടുത്ത കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരുണ്ടെനാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിൽ ഉള്ളതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
യുഎഇയിൽ നിന്ന് മുംബയ് തുറമുഖത്തേക്ക് വരികയായിരുന്ന ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടെെമുമായി ബന്ധപ്പെട്ട 'എംസിഎസ് ഏരീസ്' എന്ന കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സംഘം കപ്പൽ പിടിച്ചെടുത്തതെന്നാണ് വിവരം. എന്നാൽ കപ്പൽ സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം. കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റിയിട്ടുണ്ട്.
BREAKING: Footage of Iranian forces boarding MSC ARIES container ship pic.twitter.com/qmgPuscEtb
— The Spectator Index (@spectatorindex) April 13, 2024
ഇസ്രായേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് സോഡിയാക് മാരിടെെം എന്ന കമ്പനി. എമിറാത്തി തുറമുഖ നഗരമായ ഹെലിബോൺ ഓപ്പറേഷൻ നടത്തിയാണ് നാവിക സേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രചരിച്ച വീഡിയോയിൽ ഹെലികോപ്റ്ററിൽ നിന്ന് ഇറാൻ സെെന്യം കപ്പലിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ കാണാം. ഹെലികോപ്റ്റർ ഇറാൻ സെെന്യത്തിന്റെ താണെന്ന് കണ്ടെത്തിയിട്ടുണ്ട്.
“Iran will bear the consequences for choosing to escalate the situation any further.”
— Israel Defense Forces (@IDF) April 13, 2024
Watch IDF Spokesperson RAdm. Daniel Hagari’s statement regarding Iranian involvement in the war and its effect on the Middle East: pic.twitter.com/AdaJB2WtJd
കപ്പൽ പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചതിന് പിന്നാലെ മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. മേഖലയിൽ സംഘർഷം രൂക്ഷമാക്കുന്നതിന്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സെെന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |