തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി രണ്ടാഴ്ച ശേഷിക്കെ, മത-സാമുദായിക സംഘടനകളുടെ പിന്തുണ അനുകൂലമാക്കാൻ മുന്നണികൾ.
പൗരത്വ നിയമഭേദഗതി നിയമമടക്കം രാഷ്ട്രീയ - സാമുദായിക രംഗങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന വിഷയങ്ങൾ ഉന്നയിക്കപ്പെടും. പൗരത്വ ഭേദഗതി നിയമം ഉയർത്തിയാണ് പ്രചാരണം ആരംഭിച്ചതെങ്കിൽ, പാനൂർ ബോംബ് സ്ഫോടനം ,അനിൽ ആന്റണിക്കെതിരായ ആരോപണം, ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കേരള സ്റ്റോറി എന്നിവ ചൂടേറിയ പ്രചാരണ വിഷയങ്ങളാണ്. ചിലയിടത്ത് സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള പള്ളികൾ സിനിമ പ്രദർശിപ്പിച്ചപ്പോൾ അവർക്കുള്ളിൽ നിന്നു തന്നെ വിയോജിപ്പുകളും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഈദ് ഗാഹുകളിൽ മുസ്ലിം മതനേതൃത്വം സിനിമയുടെ ഉള്ളടക്കത്തിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രദർശനത്തെ ബി.ജെ.പി അനുകൂലിക്കുന്നു. ഇതിടയിൽ മുങ്ങിപ്പോയ മണിപ്പൂർ വിഷയം യു.ഡി.എഫ് വീണ്ടും ചർച്ചയാക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കം എൽ.ഡി.എഫിന്റെ താര പ്രചാരകരെല്ലാം പൗരത്വ നിയമത്തിൽ ഊന്നിയാണ് സംസാരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |