തൃശൂർ: കോൺഗ്രസിന്റെ വലിയ നേതാവ് യു.പിയിലെ സ്വന്തം സീറ്റിൽ മത്സരിക്കാതെയാണ് കേരളത്തിലെത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും സൂക്ഷിക്കണം. അവർ ജയിക്കാൻ നിരോധിത സംഘടനയുമായി കൈകോർക്കും. അവർക്ക് സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ല. ഇവിടെ രണ്ടു ചേരിയിലെന്ന് പറയുന്നവർ ദില്ലിയിൽ ഒരു പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകർക്കുമെന്നറിയാവുന്നതിനാലാണ്. മോദിയാണ് അവരുടെ ശത്രു. ഞാൻ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുകയാണ്.
വിഷുദിനത്തിലാണ് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. കേരളത്തിൽ ആയുഷ്മാൻ പദ്ധതിയിലൂടെ 74 ലക്ഷം പേർക്ക് സാമ്പത്തിക സഹായം കിട്ടി. കോൺഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നിൽ ഭാരതം ദുർബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നിൽ ശക്തമായി. യുദ്ധരംഗത്ത് പെട്ടുപോയവരെ മടക്കിക്കൊണ്ടുവരാൻ ശക്തിയുള്ള രാജ്യമാണിത്. കൊവിഡ് വാക്‌സിൻ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീട്ടിലും വെള്ളമെത്തിക്കും
ജൽ ജീവൻ മിഷന് കേരളത്തിൽ വേഗം പോരാ. അഴിമതിക്കാണ് ഇവിടുത്തെ സർക്കാരിന് താത്പര്യം. രാജസ്ഥാനിൽ വെള്ളമില്ല. എന്നാൽ, ഇവിടെ അങ്ങനെയാണോ സ്ഥിതി?. തന്നെ അനുഗ്രഹിച്ചാൽ ഇവിടെ എല്ലാ വീട്ടിലും വെള്ളമെത്തിക്കും. ഗരീബ് കല്യാൺ അന്നയോജനയിലൂടെ 1.50 കോടി പേർക്ക് റേഷൻ നൽകുന്ന കേരളത്തിൽ അടുത്ത 5 കൊല്ലം റേഷൻ തുടരും. ക്ലസ്റ്റർ ഉണ്ടാക്കി മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിത്തീർക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ സർക്കാരെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |