ന്യൂഡൽഹി : ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു പിടിക്കുന്നെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. തെറ്രിദ്ധരിപ്പിക്കുന്ന ഹർജിയാണെന്നും പെരുമാറ്റച്ചട്ട ലംഘനം നടന്നെന്നത് പരാതിക്കാരന്റെ അനുമാനം മാത്രമാണെന്നും ജസ്റ്റിസ് സച്ചിൻ ദത്ത നിരീക്ഷിച്ചു. ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ നിലപാടെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതിക്ക് നിർദ്ദേശിക്കാനാകില്ല. മോദിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ആനന്ദ് എസ്. ജോൻധാലെയാണ് ഹർജി സമർപ്പിച്ചത്. ആനന്ദിന്റെ പരാതിയിൽ നിയമപ്രകാരം തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |