പത്തനംതിട്ട : കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ നാല് ഡ്രൈവർമാരിൽ രണ്ട് പേരെ സസ്പെൻഡ് ചെയ്തു. മനു അനിരുദ്ധൻ, ഹരികുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. താത്കാലിക ജീവനക്കാരനായ ഡ്രൈവർ എം.എൻ.സുരേഷിനെ പിരിച്ചുവിട്ടു. അഭിലാഷ് എന്നയാളെ നടപടിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധമുയർന്നു. വ്യാഴാഴ്ച പുലർച്ചെ 4.15ന് പത്തനംതിട്ടയിൽ നിന്ന് കോഴിക്കോടിന് പുറപ്പെടേണ്ടിയിരുന്ന സൂപ്പർഫാസ്റ്റ് ബസ്, 4.30നുള്ള കോയമ്പത്തൂർ ജൻറം എ.സി ബസ്, 5.30ന് പുറപ്പെടുന്ന വയ്യാറ്റുപുഴ ഓർഡിനറി, 6.50നുള്ള മുണ്ടക്കയം ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലെ ഡ്രൈവർമാരെയാണ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിറുത്തിയത്. പകരം ഡ്രൈവർമാരെ ഉപയോഗിച്ച് ഏറെ വൈകിയാണ് സർവീസുകൾ പുനരാരംഭിച്ചത്. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഇൻസ്ട്രക്ടർ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചവരെ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കേരളകൗമുദി വാർത്ത ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ ഗതാഗതമന്ത്രിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |