തിരുവനന്തപുരം:കേരളത്തിൽ അവസാനവട്ട പ്രചരണത്തിന് ശക്തിയേകാൻ കൂടുതൽ ബി.ജെ.പി ദേശീയ നേതാക്കളെത്തുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ കേരളത്തിലെത്തി.തലസ്ഥാനത്ത് തങ്ങിയ അദ്ദേഹം ഇന്ന് രാവിലെ പത്തനംതിട്ടയിലേക്ക് തിരിക്കും.
ബി.ജെ.പി.ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ,കേന്ദ്ര ആഭ്യന്തരസമന്ത്രി അമിത് ഷാ,കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി,തമിഴ്നാട്ടിലെ ബി.ജെ.പി.അദ്ധ്യക്ഷൻ അണ്ണാമലെ തുടങ്ങിയവരാണ് ഇനി കേരളത്തിലെത്തുക.മഹാരാഷ്ട്രയിലെ നാഗ്പൂർ മണ്ഡലത്തിൽ ജനവിധി തേടുന്ന നിതിൻ ഗഡ്ഗരി സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും സന്ദർശനം നടത്തിയേക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറു വരി ദേശീയപാതയുടേയും നിരവധി ബൈപ്പാസുകളുടേയും വികസനത്തിന് നേതൃത്വം വഹിച്ച ഗഡ്ഗരി സംസ്ഥാനത്ത് പ്രചരണത്തിന് എത്തണമെന്ന് സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.19നാണ് നാഗ്പൂരിൽ വോട്ടെടുപ്പ് . 19ന് തമിഴ്നാട്ടിലെ വോട്ടെടുപ്പ് കഴിയും. 20 നാണ് അണ്ണാമലെ എത്തുന്നത്. തിരുവനന്തപുരം,തൃശൂർ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ അണ്ണാമലെ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |