പാലോട്: വാമനപുരം നദിയിലെ ചെല്ലഞ്ചിയാറ് നിശബ്ദ മരണത്തിന്റെ കേന്ദ്രമാകുന്നു. കഴിഞ്ഞ ദിവസം മുങ്ങിമരിച്ച എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മഹാദേവ് ആയിരുന്നു ചെല്ലഞ്ചിയാറിന്റെ അവസാന ഇര. തന്റെ രണ്ടു സുഹൃത്തുക്കളുമൊത്ത് കുളിക്കാനെത്തിയ മഹാദേവ് കയത്തിൽ അകപ്പെടുകയായിരുന്നു. കൂട്ടുകാ
ന്യൂജെൻ ബൈക്ക് റേസിംഗും മദ്യപാനവും
പുതുതായി നിർമ്മിച്ച ചെല്ലഞ്ചി പാലത്തിൽ ബൈക്ക് റേസിംഗിനെത്തുന്ന യുവാക്കൾ പലപ്പോഴും നാടിനു തന്നെ ഭീഷണിയാവുന്നു. മദ്യപിച്ചു കൊണ്ടുള്ള ബൈക്ക് റേസിംഗിനിടയിൽ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. അവധി ദിവസങ്ങളിൽ കല്ലറ, പാങ്ങോട് പ്രദേശങ്ങളിൽ നിന്നും നിരവധി യുവാക്കളാണ് ന്യൂജെൻ ബൈക്കുകളുമായി എത്തുന്നത്. പാലത്തിനടിയിൽ തമ്പടിച്ച് മദ്യപിച്ച ശേഷമാണ് ഇവരുടെ അഭ്യാസപ്രകടനങ്ങൾ. അവധി ദിവസങ്ങളിൽ ധാരാളം പേർ സായാഹ്നം ചെലവഴിക്കാൻ കുടുംബസമേതം ഇവിടെ എത്തുന്നു. ഇവരുടെ മുന്നിലാണ് ബൈക്ക് അഭ്യാസപ്രകടനങ്ങൾ അരങ്ങേറുന്നത്. 150 അടി പൊക്കമുള്ള പാലത്തിന്റെ ചെറിയ കൈവരികളിലൂടെ നടന്ന് കൈയടി നേടുന്നതും ഇവരുടെ വിനോദമാണ്. കാലൊന്നിടറിയാൽ കൂറ്റൻ പാറക്കെട്ടിലേക്ക് വീണ് അപകടം സംഭവിക്കാം. കല്ലറ സ്വദേശിയായ യുവാവ് ഇങ്ങനെ വീണ് ഗുരുതരാവസ്ഥയിൽ തുടരുകയാണിന്നും. പന്തയം വച്ചാണ് ബൈക്ക് റേസിംഗ് നടക്കുന്നത്. നാട്ടുകാർ ഇടപെടാൻ ശ്രമിച്ചാൽ പലപ്പോഴും കൈയാങ്കളിയിൽ ചെന്നവസാനിക്കും. പാലത്തിലൂടെയുള്ള ബൈക്ക് റേസിംഗും മദ്യപാനവും അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലോട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ് ചെല്ലഞ്ചി പാലം സ്ഥിതി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |