കൊച്ചി: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചുവെന്നും പരാതി നൽകിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. 2018ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും തെറ്റായ സത്യവാങ്മൂലം നൽകി.
സൂക്ഷ്മപരിശോധന സമയത്ത് ലഭിക്കുന്ന പരാതികൾ പരിഗണിച്ചുവേണം പത്രിക സ്വീകരിക്കണോ തള്ളണോയെന്ന് തീരുമാനിക്കാൻ. അതിന്റെ കാരണവും കൃത്യമായി രേഖപ്പെടുത്തണം. എന്നാൽ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത്. അതിനാൽ തങ്ങളുടെ പരാതികേട്ട് രണ്ടു ദിവസത്തിനുള്ളിൽ ഉത്തരവ് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |