SignIn
Kerala Kaumudi Online
Thursday, 18 July 2024 9.32 AM IST

ബി.ആർ.എസ് തകരുമെന്ന് സർവേ: രക്ഷകനാകാൻ കെ.സി.ആർ

kc

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ വൻ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബി.ആർ.എസിന്റെ രാഷ്ട്രീയ ശക്തി ലോക്‌സഭ തിരഞ്ഞെടുപ്പിൽ തെളിയിക്കാൻ പാർട്ടി പ്രസിഡന്റ് കെ.ചന്ദ്രശേഖരറാവു നേരിട്ട് രംഗത്തിറങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം വീട്ടിൽ വീണ് പരിക്കേറ്റ അദ്ദേഹം ചികിത്സയിലായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ആർ.എസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന സർവേ റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് കെ.സി.ആറിന്റെ നേതൃത്വത്തിൽ റോഡ് ഷോകളും പൊതുയോഗങ്ങളും നടത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.

നേരത്തെ സംഗറെഡ്ഡിയിൽ നടന്ന റാലിയിൽ മാത്രമായിരുന്നു കെ.സി.ആർ പങ്കെടുത്തത്. പൊതുയോഗങ്ങളെക്കാൾ ജനങ്ങളുമായി അടുക്കുന്ന റോഡ് ഷോകൾ നടത്താനാണ് പാർട്ടി തീരുമാനം. 22 റോഡ് ഷോകളിൽ അദ്ദേഹം പങ്കെടുക്കും. നാളെ മിര്യാൽഗുഡിയിലാണ് ആദ്യത്തേത്. അവസാനത്തേത്ത് മേയ് 10ന് സിദ്ധിപ്പേട്ടിലും. ഹൈദരാബാദ് നഗരത്തിലൊഴികെ എല്ലാ മണ്ഡലത്തിലും കെ.സി.ആർ പ്രചാരണത്തിന് എത്തുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

നവംബർ 30ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 119ൽ 64 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ 39 സീറ്റാണ് ബി.ആർ.എസിനു ലഭിച്ചത്. എട്ടു സീറ്രുകൾ ലഭിച്ച ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമായും ഏറ്റുമുട്ടുന്നതെന്നാണ് സർവേ നടത്തിയ ഏജൻസികളുടെ നിരീക്ഷണം. 17ലോക്‌സഭ സീറ്റുകളിൽ കഴിഞ്ഞ തവണ ബി.ആർ.എസ് ഒൻപത് സീറ്റിൽ വിജയിച്ചിരുന്നു. ബി.ജെ.പി- 4, കോൺഗ്രസ്- 3, എ.ഐ.എം.ഐ.എം- 1 എന്നിങ്ങനെയായിരുന്നു ഫലം.

ജനങ്ങളിൽ നിന്ന്

അകന്നു, തിരിച്ചടി കിട്ടി

തെലങ്കാന സംസ്ഥാന രൂപീകരണത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ ഉയർന്നുവന്ന കെ.സി.ആർ പിന്നീട് ജനങ്ങളിൽ നിന്നും അകന്നതാണ് നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം. രണ്ടാം വട്ടം മുഖ്യമന്ത്രിയായശേഷം അദ്ദേഹം സാധാരണക്കാരെ നേരിട്ടു കണ്ടില്ല. 'രാജാവ്" ചമഞ്ഞാണ് ഭരിക്കുന്നതെന്ന ആരോപണവും ജനം ഏറ്റെടുത്തു.

അമേരിക്കയിൽ പഠിച്ചുവന്ന മകൻ കെ.ടി.രാമറാവുവും മകൾ കെ.കവിതയും സാധാരണക്കാർക്കിടയിൽ സ്വീകാര്യരായില്ല. രണ്ടാമതും മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി പദമായിരുന്നു കെ.സി.ആറിന്റെ ലക്ഷ്യം. പാർട്ടി രൂപീകരിച്ച് 21 വർഷത്തിനുശേഷം 2022ൽ തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കി. മോദി വിരുദ്ധ സഖ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചെങ്കിലും സഖ്യത്തിൽ കോൺഗ്രസിനെ ഉൾക്കൊള്ളിക്കാൻ അദ്ദേഹം തയ്യാറായില്ല. കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ, ഭഗവന്ത് മാൻ, എം.കെ.സ്റ്റാലിൻ, മമത ബാനർജി എന്നിവരെക്കൂടാതെ അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നീ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഇത് അമ്പേ പാളി. കോൺഗ്രസ് ഇല്ലാത്ത ഫെഡറൽ മുന്നണിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

മക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ പ്രതിസന്ധി മൂർച്ഛിക്കാൻ ഇടയാക്കി. ബി.ജെ.പി വിമർശനത്തെ മയപ്പെടുത്തി. തിരഞ്ഞെടുപ്പിനുശേഷം ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ.കവിതയെ ഇ.ഡി അറസ്റ്റുചെയ്തതോടെ ബി.ആർ.എസ് കൂടുതൽ പ്രതിരോധത്തിലുമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.