അണ്ടലൂർ: അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി. ആണ്ടുത്സവ വേളയിൽ ആട്ടച്ചടങ്ങുകൾ നടത്തുന്ന താഴെക്കാവിലാണ് ഇത്തവണ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. ആട്ടം നടക്കുമ്പോൾ ദൈവത്താറീശ്വരൻ ഇരിക്കുന്ന മണിത്തറയും അഭിമുഖമായുള്ള വലിയ തറയുമാണ് നവീകരിച്ച് പുതുക്കിപണിയുന്നത്. പ്രവൃത്തി തുടങ്ങുന്നതിനായുള്ള ദേവന്റെ അനുമതി ചോദിച്ച് ക്ഷേത്രേശന്മാരും ഭക്തരും കൂപ്പുകൈകളുമായി ഇന്നലെ രാവിലെ മുതൽ ഇരുകാവുകളിലും മണിക്കൂറുകളോളം പ്രാർത്ഥനാ നിരതരായി നിന്നു.
ക്ഷേത്രം തന്ത്രി വെള്ളൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും മകന്റെയും കാർമ്മികത്വത്തിൽ പ്രത്യേക പൂജാ ചടങ്ങുകൾ നടത്തി. ബുധനാഴ്ച താഴെക്കാവിലെ കെടാവിളക്കായ നിത്യദീപം ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കും. മേയ് 10ന് രാവിലെ 7.30ന് ക്ഷേത്ര ജന്മാചാരി മുരിങ്ങോളി കുഞ്ഞിരാമൻ ആചാരിയുടെയും ശിൽപി കെ.ഭാഗ്യനാഥ് ചമ്പാടിന്റെയും നേതൃത്വത്തിൽ കുറ്റിയടി കർമ്മം നടത്തും. പ്രശ്ന ചിന്തയിൽ തെളിഞ്ഞ ദേവഹിത പ്രകാരം ഭൂനിരപ്പിൽ നിന്നും 20 വിരൽ ഉയർത്തിയാണ് മണിത്തറയും വലിയ തറയും പണിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |