ന്യൂഡൽഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരെന്നതിൽ ആകാംക്ഷ തുടരുന്നതിനിടെ, അമേഠിയിലെ രാഹുൽ ഗാന്ധിയുടെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു. ഇതോടെ അമേഠിയിൽ രാഹുൽ തന്നായാകും സ്ഥാനാർത്ഥിയെന്ന അഭ്യൂഹം ശക്തമായി. അതിനിടെ കോൺഗ്രസ് സ്ഥാനാർത്ഥിപ്രഖ്യാപനം നീളുന്നതിനെ പരിഹസിച്ച് അമേഠിയിലെ ബി.ജെ.പി.സ്ഥാനാർത്ഥി സ്മൃതി ഇറാനി രംഗത്തെത്തി. സഹോദരി പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര സീറ്റിൽ കണ്ണുവച്ചതോടെ രാഹുൽ ഇനി എന്തുചെയ്യുമെന്നും സ്‌മൃതി ചോദിച്ചു.
ബസിൽ യാത്രചെയ്യുന്നവർ സീറ്റിൽ മറ്റാരും ഇരിക്കാതിരിക്കാൻ തൂവാലയിടാറുണ്ട്. രാഹുലും തൂവാലയിട്ട് സീറ്റുപിടിക്കാനെത്തും. തിരഞ്ഞെടുപ്പിന് 27 ദിവസമേ ബാക്കിയുള്ളൂ. എന്നിട്ടുംസ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് അഹങ്കാരമാണ്. രാഹുലിന് 15 വർഷമായി ചെയ്യാനാകാത്തത് താൻ അഞ്ചുവർഷംകൊണ്ട് ചെയ്‌തെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |