SignIn
Kerala Kaumudi Online
Saturday, 27 July 2024 9.20 AM IST

പി ജയരാജൻ വധശ്രമക്കേസ്; ഏഴ് പ്രതികളെ വെറുതേവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

p-jayarajan

ന്യൂഡൽഹി: പി ജയരാജൻ വധശ്രമക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതേവിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നാണ് അപ്പീലിൽ പറഞ്ഞിട്ടുള്ളത്.

കേസിൽ രണ്ടാം പ്രതി ഒഴികെയുള്ള ഏഴുപേരെ ഹൈക്കോടതി വെറുതേവിട്ടിരുന്നു. 1999ലെ തിരുവോണ ദിനത്തിൽ പി ജയരാജന്റെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വധശ്രമം, ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി.

ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ്, നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2007ൽ വിചാരണക്കോടതി ഇവർക്ക് പത്ത് വർഷത്തെ കഠിന തടവും പിഴയും വിധിച്ചിരുന്നു.

ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്തിന്റെ ശിക്ഷ ഒരു വർഷമായി കുറച്ചു. വിചാരണക്കോടതി നേരത്തേ പത്ത് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. കുറ്റപത്രത്തിൽ ആറാം പ്രതിയായിരുന്ന കുനിയിൽ ഷനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, ഒമ്പതാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതേവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

ഹൈക്കോടതി വെറുതേവിട്ട നാലാം പ്രതി പാറ ശശി ആർഎസ്എസ് കാര്യവാഹും ഒന്നാം പ്രതി കടിച്ചേരി അജി താലൂക്ക് കാര്യവാഹും ആയിരുന്നു. ജയരാജനെതിരായ വധശ്രമത്തിന് പിന്നാലെയാണ് കണ്ണൂരിൽ സിപിഎം - ആർഎസ്‌എസ് ഏറ്റുമുട്ടൽ രൂക്ഷമാവുകയും പലപ്പോഴായി നിരവധിപേർ കൊല്ലപ്പെടുകയും ചെയ്‌തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT, KERALA GOVERNMENT, APPEAL, AGAINST HC ORDER, P JAYARAJAN CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.