SignIn
Kerala Kaumudi Online
Friday, 17 May 2024 3.37 PM IST

തടി കുറയ്ക്കാൻ മകനെ ട്രെഡ്‌മില്ലിൽ ഓടിപ്പിച്ചു; ആറുവയസുകാരൻ മരിച്ച സംഭവത്തിൽ വീഡിയോ പുറത്ത്

-treadmill

ന്യൂജേഴ്‌സി: ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ന്യൂജേഴ്സിയിലെ 31കാരനായ ക്രിസ്റ്റഫർ ഗ്രിഗറിനെ 2021ലാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ കോടതിയിൽ നടക്കുന്നതിനിടെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി ആറ് വയസുകാരനായ കോറിയെ തടികുറയ്ക്കാൻ നി‌ബന്ധിപ്പിച്ച് ട്രെഡ്മില്ലിൽ ഓടിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് കൂടുതൽ വേഗത്തിൽ ട്രെഡ്മില്ലിൽ ഉപയോഗിക്കാൻ പിതാവ് കുട്ടിയെ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം.

അറ്റ്‌ലാന്റിക് ഹെെറ്റ്സ് ക്ലബ്ഹൗസ് ഫിറ്റ്നസ് സെന്ററിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2021 മാർച്ച് 20നാണ് സംഭവം നടന്നത്. കുട്ടി ട്രെഡ്മില്ലിൽ ഓടുന്നതിനിടെ പലതവണ താഴെ വീഴുന്നതും പിതാവ് വീണ്ടും ട്രെഡ്മില്ലിൽ ഓടാൻ കുട്ടിയെ നിർബന്ധിക്കുന്നതും കാണാം. പ്രതി പല തവണയായി ട്രെഡ്മില്ലിന്റെ വേഗതയും കൂട്ടുന്നുണ്ട്. കോറിക്ക് തടി കൂടുതലാണെന്ന് പറഞ്ഞാണ് ക്രിസ്റ്റഫർ ഇത്തരത്തിൽ ചെയ്തതെന്നാണ് റിപ്പോർട്ട്.

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് കുട്ടിയ്ക്ക് പരിക്കുകൾ സംഭവിച്ചിരുന്നതായി മാതാവ് യുഎസ് സൺ ചാനലിനോട് പറഞ്ഞിരുന്നു. ഡോക്ടറുടെ അടുത്ത് കാണിച്ചപ്പോൾ പിതാവ് തന്നെ ട്രെഡ്മില്ലിൽ ഓടാൻ നിർബന്ധിച്ച വിവരം കോറി വെളിപ്പെടുത്തി. ഡോക്ടറെ കാണിച്ചതിന്റെ അടുത്ത ദിവസം കുട്ടിയ്ക്ക് ശ്വാസതടസ്സവും ഓക്കാനവും അനുഭവപ്പെട്ടു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ശരീരത്തിൽ മൂർച്ചയേറിയ മുറിവുകൾ, കരൾ വീക്കം, ഹൃദയം സംബന്ധമായ തകരാർ എന്നിവ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പ്രഥാമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇപ്പോഴും കേസിൽ വിചാരണ നടക്കുകയാണ്. കേസിൽ പിതാവ് കുറ്റകാരനാണെന്ന് തെളിഞ്ഞാൽ ജീവപര്യന്തം വരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.