കുന്നംകുളം: അഞ്ഞൂർ കുന്നത്ത് യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് യുവാവിനെ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ഞൂർകുന്ന് സ്വദേശി മുണ്ടന്തറ വീട്ടിൽ രാഹുൽ (28), ചിറ്റഞ്ഞൂർ കരുമത്തിൽ വീട്ടിൽ സുനീഷ് (35) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
അഞ്ഞൂർകുന്ന് സ്വദേശി രായമരക്കാർ വീട്ടിൽ ഹാരിസിനെയാണ് (29) പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ ഒന്നാം പ്രതിയെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 25ാം തിയതി രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
അഞ്ഞൂർകുന്ന് മൃഗാശുപത്രിക്ക് മുൻവശത്തെ റോഡിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പതിച്ച പോസ്റ്ററുകൾ കേടുവരുത്തി എന്നാരോപിച്ചാണ് പ്രതികൾ യുവാവിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ചികിത്സ തേടി. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |