ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചതിൽ രൂക്ഷ വിമർശനവുമായി മുൻകോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്ക ഗാന്ധിക്ക് സീറ്റ് നൽകാത്തതിന്റെ ഫലം ജൂൺ നാലിന് കാണാമെന്നും അദ്ദേഹം പറഞ്ഞു ജൂൺ നാലിന് ശേഷം കോൺഗ്രസ് രാഹുൽ പക്ഷവും പ്രിയങ്ക പക്ഷവുമായി പിളരുമെന്നും പ്രമോദ് കൃഷ്ണം വ്യക്തമാക്കി.
പ്രിയങ്കയ്ക്കെതിരെ പാർട്ടിയിലും കുടുംബത്തിലും ഗൂഢാലോചന നടക്കുകയാണ്. റായ്‌ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയെ രാഹുൽ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. റായ്ബറേലിക്ക് പകരം രാഹുൽ ഗാന്ധി പാകിസ്ഥാനിലെ റാവൽ പിണ്ടിയിൽ നിന്നാണ് മത്സരിക്കേണ്ടതെന്നും പ്രമോദ് കൃഷ്ണം പരിഹസിച്ചു. രാഹുൽഗാന്ധി അമേഠി വിട്ടതോടെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം ചോർന്നു. പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിക്കുന്നില്ല. പ്രിയങ്കയെ സ്നേഹിക്കുന്ന പ്രവർത്തകരുടെ ഉള്ളിൽ അഗ്നിപർവതം പോലെ ഇക്കാര്യം നീറിപ്പുകയുകയാണെന്നും ജൂൺ നാലിന് ശേഷം അത് പൊട്ടിത്തെറിക്കുമെന്നും പ്രമോദ് കൃഷ്ണ പറഞ്ഞു.
കഴിഞ്ഞ ദിവമമാണ് രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വയനാടിന് പുറമേ രണ്ടാംസീറ്റായാണ് രാഹുൽ റായ്‌ബറേലിയിൽ മത്സരിക്കുന്നത്. ദിവസങ്ങളുടെ സസ്‌പെൻസുകൾ അവസാനിപ്പിച്ചുകൊണ്ടാണ് വെള്ളിയാഴ്ച കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വീണ്ടും അമേഠിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്മൃതി ഇറാനിയോട് ഏറ്റുമുട്ടാൻ കോൺഗ്രസ് തിരഞ്ഞെടുത്തത് ഗാന്ധി കുടുംബവുമായി ഏറ്റവും അടുത്തുനിൽക്കുന്ന കിഷോരി ലാൽ ശർമ്മയെയാണ്. ഇതാദ്യമായാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ അമേഠിയിൽ ഇറങ്ങുന്നത്. റായ്ബറേലിയിലാകട്ടെ രാഹുൽ ഏറ്റുമുട്ടുന്നത് ഉത്തർപ്രദേശ് മന്ത്രിയായ ദിനേശ് പ്രതാപ് സിംഗിനോടാണ്. 2019ലും സോണിയയ്‌ക്കെതിരെ മത്സരിച്ചത് ദിനേഷ് പ്രതാപായിരുന്നു. സോണിയയ്‌ക്കെതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ ദിനേശ് പ്രതാപ് സിംഗിന് അന്ന് സാധിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |