കാേട്ടയം: ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്രചെയ്യവെ പ്ലാറ്റ്‌ഫോമിൽ കാലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്‌പ്രസിലെ യാത്രക്കാരായിരുന്ന പ്ലസ് ടു, പത്താംക്ലാസ് വിദ്യാർത്ഥികൾക്കായിരുന്നു പരിക്കേറ്റത്. ഇവർ തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര പോവുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ വൈക്കത്തിന് സമീപത്തുവച്ചായിരുന്നു അപകടം. ചാലിയാർ സ്വദേശികളാണ് ഇവരെന്നാണ് റിപ്പോർട്ട്.
സീറ്റ് കിട്ടാത്തതിനാൽ വാതിലിൽ കാലുകൾ പുറത്തേക്കിട്ട് ഇരിക്കുകയായിരുന്നു ഇരുവരും. നിലവിളികേട്ടെത്തിയ സഹയാത്രികരാണ് പരിക്കേറ്റ് ചോരയൊലിപ്പിക്കുന്ന നിലയിൽ ഇരുവരെയും കണ്ടെത്തിയത്. വൈക്കത്തെത്തിയപ്പോൾ ഇരുവരെയും അവിടെയിറക്കി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ ഇടതുകാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുട്ടായതിനാൽ പ്ലാറ്റ്ഫോം ഇത്തിയത് അറിയാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. നേരത്തേയും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികളുടെ കാലുകൾക്ക് ആഴത്തിലുള്ള മുറിവുകളും എല്ലിന് പൊട്ടലുമുണ്ടെന്നാണ് റിപ്പോർട്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. നാട്ടിൽ നിന്ന് ഇവരുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |