തിരുവനന്തപുരം: മോദിക്കെതിരായ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നിൽ നിൽക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ സുഖവാസകേന്ദ്രങ്ങളിൽ പോയത് സി.പി.എം പ്രവർത്തകരെയും ജനാധിപത്യവിശ്വാസികളെയും ഞെട്ടിച്ചതായി യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ. മോദി സർക്കാരിനെ പുറത്താക്കുംവരെ വിശ്രമമില്ലെന്ന് ശപഥം ചെയ്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോഴാണ് പി.ബി അംഗം കൂടിയായ പിണറായിയുടെ സ്വകാര്യവിദേശ സഞ്ചാരമെന്നും ഹസ്സൻ പരിഹസിച്ചു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ക്യാമ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സൻ. യോഗത്തിൽ കോൺഫെഡറേഷൻ പ്രസിഡന്റ് മുൻ എം.പി കെ .പി ധനപാലൻ അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി മാത്യു പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |