തൃശൂർ: കുതിരാനിൽ വൻ ലഹരി മരുന്നു വേട്ട. 42 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ അടക്കമുള്ള മയക്കു മരുന്നുകളടക്കം യുവാവ് പിടിയിൽ. പൂത്തോൾ സ്വദേശി കുറ്റിച്ചിറ വീട്ടിൽ വിഷ്ണുവിനെ (28) ആണ് തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും പീച്ചി പൊലീസും ചേർന്ന് പിടികൂടിയത്.
മണ്ണുത്തി, പീച്ചി ഭാഗങ്ങളിൽ വിദ്യാർത്ഥികൾ അടക്കം വ്യാപകമായ രീതിയിൽ രാസലഹരികൾ ഉപയോഗിക്കുന്നുവെന്ന പരാതികളെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുതിരാനിൽ വച്ച് പിടിയിലായത്.
വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ മുൻപും പലതവണ ബംഗളൂരു നിന്നും സമ്മാനരീതിയിൽ ലഹരി വസ്തുക്കൾ കൊണ്ടുവന്ന് വിൽപ്പന നടത്തിയിട്ടുള്ളതായി സമ്മതിച്ചു. പുതിയ കസ്റ്റമേഴ്‌സിനെ കിട്ടുന്നതിനായാണ് വളരെ അപൂർവമായി കാണപ്പെടുന്ന അതിമാരക രാസ ലഹരിയായ എക്‌സ്റ്റസി പിൽസ് ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എയ്ക്ക് ഒപ്പം എത്തിക്കുന്നത്.
പിടികൂടിയ സംഘത്തിൽ പീച്ചി എസ്.ഐ: വി. അമീർ അലി, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്.ഐ: എൻ.ജി. സുവ്രതകുമാർ, എ.എസ്.ഐ: ടി.വി. ജീവൻ, സി.പി.ഒ: എം.എസ്. ലികേഷ്, വിപിൻ, പീച്ചി സ്റ്റേഷനിലെ പൊലീസുകാരായ പി.എഫ്. ഫ്രിൻസൺ, സി.എസ്. മഹേഷ്, മനാസ്, ഒ.ബി. സനൽ എന്നിവരും ഹൈവേ പൊലീസും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |